Followers

Wednesday, January 28, 2026

M K HARIKUMAR QUOTES , ON LITERATURE, ART , LIFE AND CULTURE

 





1)വൈക്കം ചന്ദ്രശേഖരൻ നായരുടെ 'ചിത്രകാർത്തിക'യ്ക്കും തോപ്പിൽ രാമചന്ദ്രൻപിള്ളയുടെ 'മലയാളനാടി'നും വായനക്കാരുടെ വരിസംഖ്യ അത്യാവശ്യമായിരുന്നു

2)അവർ നവതലമുറ ബാങ്കിലിരിക്കുന്ന സ്റ്റാഫിനെ പോലെ തൻ്റെ മുന്നിൽ വരുന്നവരെ  ക്ലൈൻഡായി കാണുന്നു. അവരെ കാണാൻ കച്ചകെട്ടി ചെല്ലുന്ന സാധാരണ കവികളോ  കഥാകൃത്തുക്കളോ അപമാനിക്കപ്പെടാനുള്ള സാധ്യത നൂറു ശതമാനമാണ്. 

3)എന്തിനാണ് അമിതമായ പ്രശസ്തി?  നിങ്ങൾ ആയിരം വേദിയിൽ  പ്രസംഗിച്ചതോ നൂറുകണക്കിന് സാഹിത്യോത്സവങ്ങളിൽ പങ്കെടുത്തതോ ഒരു പ്രയോജനവുമുണ്ടാക്കില്ല. 

4)കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ചെറുകഥ എന്ന മാധ്യമം അതിൻ്റെ അപചയം പൂർത്തിയാക്കി. ഓർമ്മയിൽ നിലനിൽക്കാൻ കഴിയുന്ന ഒരു കഥ പോലും ഉണ്ടായില്ല 

5)ടി.പത്മനാഭൻ്റെ കത്തുന്ന ഒരു രഥചക്രം ,ഗൗരി, സക്കറിയുടെ 'ഇതാ ഇവിടെ വരെയുടെ പരസ്യ വണ്ടി  പുറപ്പെടുന്നു' എന്നീ കഥകൾക്ക് ശേഷം കൊള്ളാവുന്ന ഒരു കഥ ഉണ്ടായിട്ടില്ല.

6)എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിലവാരം തകർന്നു.

7ഇ.വി .രാമകൃഷ്ണന്  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊടുത്തത് ഉചിതമായില്ല. കാരണം അദ്ദേഹം മലയാളഭാഷയ്ക്ക് വേണ്ടി കാര്യമായി ഒന്നും സംഭാവന ചെയ്തിട്ടില്ല

8))ജീവിതം ഒരു ചതിയാണ്. നാം എങ്ങനെയോ ജനിച്ചു. ഇതുവരെ നാം എവിടെയായിരുന്നു? ഈ പ്രപഞ്ചത്തിലെ എണ്ണമറ്റ വസ്തുക്കളും നമ്മളും തമ്മിൽ എന്താണ് ബന്ധം? 

9)വിമർശകൻ സ്വയം വായിക്കുകയാണ്.   വിമർശകൻ അയാളെ തന്നെയാണ് വായിക്കുന്നത്.

1)നല്ല അധ്യാപകരില്ലാത്തതുകൊണ്ട് സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പഠിച്ചിറങ്ങിയ ഭൂരിപക്ഷം വിദ്യാർത്ഥികളും സ്വന്തമായി  അഭിരുചിയില്ലാത്തവരായിത്തീരുകയും ആടുകളെപ്പോലെ അനുസരിച്ച് അതിവൈകാരികതയുടെ വായനയിലേക്ക് കുതറി വീഴുകയും ചെയ്തു.

2)ദേവ്‌ ഒരു പുതിയ മനുഷ്യനെ കാണിച്ചു തന്നു. 'കേശവദേവ് ട്രസ്റ്റി'ന് ആ മനുഷ്യനെ കാണാൻ കഴിഞ്ഞിട്ടില്ല.

3)വയലാർ അവാർഡിന് ഒരു യാഥാസ്ഥിതിക സ്വഭാവമുണ്ട്. അത് ഒരിക്കലും മാറാൻ  തയ്യാറാവാത്തതാണ്. ഒരു ഹിന്ദു ഇംപീരിയലിസ്റ്റ് സ്വഭാവമാണത്.

4).ഈ ആക്രിസാധനങ്ങൾക്കിടയിൽ ഒ.വി. ഉഷ സഹോദരനായ ഒ.വി.വിജയനും ഭാര്യ തേരേസ വിജയനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ഓർമ്മ എഴുതിയിരുന്നെങ്കിൽ അത് എത്രമാത്രം വായിക്കപ്പെടുമായിരുന്നു.

5)ആത്മരതി ഒരു വീട്ടിൽ വളർന്നുമുറ്റി സമൂഹത്തെയാകെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

6)ഒരു വികാരത്തിലൂടെ നാം ജ്ഞാനത്തിലേക്ക് ഞെട്ടിയുണരണം. അതുവരെ അടഞ്ഞുകിടന്ന വാക്കുകൾ ഉളളിൽ വസന്തവുമായി പൊട്ടി വിടരണം

7)നൈമിഷികമായ മരണത്തെ സദാ നേരിട്ടുകൊണ്ട് അരക്ഷിതമായി ജീവിക്കുന്ന മനുഷ്യൻ എല്ലാ ജീവികളിലുമുണ്ടെന്ന് ചിന്തിക്കുക.

1)സൗന്ദര്യശാസ്ത്രപരമായ അഭിരുചിയുടെ വ്യക്തതവരുത്തലായി എഴുത്തു മാറുമ്പോഴാണ് അത് വിമർശനമാകുന്നത്. 

2)വിമർശകനാവാൻ ദീർഘിച്ച പ്രബന്ധങ്ങൾ  എഴുതണമെന്നില്ല;ചരിത്രത്തെ  പിളർത്താൻ കഴിവുള്ള ഒരു വാക്യം എഴുതിയാൽ മതി

3)പതിതർക്ക്  പെണ്ണ് ഭയപ്പെടുന്ന ബിംബമാണ്

4)പെണ്ണിൻ്റെ കണ്ണുകൾ പ്രഭുകുടുംബങ്ങളിലെ കവികൾ  വർണ്ണിച്ചുകൊണ്ടിരുന്നു .എന്തെന്നാൽ അവർക്ക് ആ കണ്ണുകൾ വിധേയമായിരുന്നു.


5)പണ്ഡിതന്മാരുടെ അരസികത്വം പ്രസിദ്ധമാണ്. ഒരു കവിത വായിക്കുമ്പോൾ തങ്ങൾ പഠിച്ചതെല്ലാം പണ്ഡിതന്മാർ ഓർത്തെടുക്കും. വാസ്തവത്തിൽ യാതൊരുപയോഗവുമില്ലാത്ത  ചിന്തകളായിരിക്കും പലതും

6)ആത്മീയമായ ശൂന്യതയും അരാജകത്വവുമാണ് എം.ടിയുടെ നായകനിലൂടെ പുറത്തുവരുന്നത്.


7)കളങ്കമില്ലാത്തവർക്ക് മാത്രമേ വിമർശിച്ച ശേഷവും നമ്മളോട്  സ്നേഹത്തോടെ സംസാരിക്കാൻ കഴിയൂ.

8) പൊതുവെ രാഷ്ടീയപാർട്ടികളുടെ കീഴിലുള്ള സാംസ്കാരിക സംഘടനകൾ നേരിടുന്ന പ്രതിസന്ധി ഇതാണ്? ഇവർക്ക് സ്വന്തക്കാരെ മാത്രമേ അടുത്തിരുത്താൻ കഴിയുന്നുള്ളൂ

9)അതുകൊണ്ട് ഷേക്സ്പിയർ മരിച്ചത് നിങ്ങളിലാണ്. നിങ്ങളാണ് അത് സ്ഥിരീകരിച്ചത്.

10)ഒരാൾ എഴുതുന്ന നോവലിൽ അവതരിപ്പിക്കപ്പെടുന്ന ആശയത്തിനനുസരിച്ച് അയാളുടെ മനസ്സ് പോലും മാറുന്നില്ല എന്ന ഭയാനകമായ അവസ്ഥയാണ് ഇവിടെയുള്ളത്.

1)ജീവിതം ഇൻസ്റ്റഗ്രാമിക് തുണ്ടുകളായി വിഭജിക്കപ്പെടുകയാണ്. ആകെയുള്ള ജീവിതമല്ല ,ഇൻസ്റ്റഗ്രാമിക് തുണ്ടുകളായി ജീവിച്ച് വെട്ടുകയും കുത്തുകയും ചെയ്യുന്നതാണ് ജീവിതം.

2)ഒരാൾ ഇന്ന് തൊള്ളായിരത്തി അറുപതുകളിലെയോ, എഴുപതുകളിലെയോ ബൃഹത് അനുഭവങ്ങളുടെ ഒരു കൂട്ടമല്ല .

3)മുട്ടത്തുവർക്കിയുടെ 'പാടാത്ത പൈങ്കിളി'യോ 'പച്ചനോട്ടുകളോ'
കാതലായ ,മനുഷ്യരാശിയെ സംബന്ധിക്കുന്ന ചോദ്യം ഉയർത്തുന്നില്ല.

4)യഥാർത്ഥത്തിൽ എ എന്ന എഴുത്തുകാരനു ഇ.സി.ജി സുദർശനമായി ഫോട്ടോ പങ്കിടാൻ കഴിഞ്ഞു എന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് ?രണ്ടുപേരും തുല്യരാണെന്നോ?

5). ഈ കഥ സിനിമയാക്കിയാൽ സക്കറിയയുടെ അതിശക്തമായ വിവരണത്തിന്റെ സുഖം നഷ്ടപ്പെടും. ഒരിക്കലും ഒരു സംവിധായകനു എത്തിപ്പിടിക്കാൻ പറ്റാത്ത ഗദ്യമാണ് ഈ കഥയിൽ സക്കറിയ സൃഷ്ടിച്ചിരിക്കുന്നത്.

6)സഹിഷ്ണുത എന്ന പ്രത്യക്ഷ ഉപകരണം തെളിഞ്ഞു കാണാത്ത ഒരു ചടങ്ങോ, പ്രസ്ഥാനമോ ,സ്ഥാപനമോ ഉണ്ടാകാൻ പാടില്ല. അഭിപ്രായവൈവിധ്യമാണ് സംസ്കാരം. 

7)കല്ലുകൾ സംസാരിക്കുമ്പോൾ ചരിത്രം മതനിരപേക്ഷമാകുന്നു.

8)അതുപോലെ വിചിത്രമാണ് ,ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ പ്രധാന സാഹിത്യകാരനായ സൽമാൻ റുഷ്ദിക്ക് നോബൽ സമ്മാനം കൊടുക്കാതെ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിനു കൊടുത്തത്. ഇതെല്ലാം അപചയത്തിന്റെ സൂചനകളാണ്.

1) നമ്മുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് വ്യാസനും മറ്റും ജീവിച്ചുകാണിക്കാനൊക്കില്ല .കാലവ്യത്യാസം അറിയണം.


2)മഹാഭാരതത്തെക്കുറിച്ചുള്ള നോവലുകൾക്ക് ഇപ്പോൾ ഒരു പ്രസക്തിയുമില്ല .മഹാഭാരത കഥാപാത്രങ്ങളല്ല ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടത് , കുടുംബകലഹവും ആത്മഹത്യയും കൊലപാതകവും പലായനവുമാണ് നമ്മുടെ വിധി .


3)അക്കാദമി സർക്കാരിൻ്റെ സ്ഥാപനമാണ് .എല്ലാ എഴുത്തുകാരോടും മറ്റു പാർട്ടികളിൽപ്പെട്ട എഴുത്തുകാരോടും ഒരു പാർട്ടിയിലും ഉൾപ്പെടാത്തവരോടും തുല്യതയോടെ പെരുമാറാൻ നിയോഗിക്കപ്പെട്ട നീതിയുടെ സ്ഥാപനമാണത്.


4)കാഫ്കയുടെ നോവൽ രചനാരീതി തന്നെ ഒരു ഊരാക്കുടുക്കായിരിക്കുന്നത് ,ആ പ്രമേയം അദ്ദേഹത്തിൽ നിന്നു വേർപെടുത്താനാവാത്ത വിധം ഒരു പ്രഹേളികയായിരുന്നു എന്നാണ് കാണിക്കുന്നത്. 

5)ബാലചന്ദ്രൻ ചുള്ളിക്കാടിനു ശേഷം കവിതയില്ല എന്നൊക്കെ പറയുന്നവരുടെ അവിവേകം സഹിക്കാനാവുന്നില്ല. പ്രതിഭ ഒരിടത്തും വന്നു തടഞ്ഞു നിൽക്കില്ല .

6)വാരികകളുടെ ഏഴു ദിവസം കൂടുമ്പോൾ എന്ന കാലഗണന പോലും കാലഹരണപ്പെട്ടു. ഏഴു ദിവസത്തേക്ക് മാറ്റിവെച്ച വായനയില്ല.


8)എല്ലാ വ്യവസ്ഥകളിലും കിരാതമായ, മനുഷ്യത്വമില്ലാത്ത ,മനുഷ്യവിരുദ്ധമായ, ക്രൂരമായ ഒരു മനുഷ്യവേട്ടയുണ്ട്.


9)മണൽത്തരികൾ കൊണ്ട് മൂടിയ ഒരു ചിത്രത്തെ ദൃശ്യമാക്കുകയാണ് വിമർശനം ചെയ്യുന്നത് .ആ ചിത്രം നോവലിസ്റ്റിൻ്റേതല്ല ,വിമർശകന്റെ മനസ്സിലുള്ളതാണ്.


10)ഒരു ഭാരവാഹി എന്ന നിലയിൽ അശോകനു തൻ്റെ അക്കാദമിജീവിതത്തിൽ ഒരിക്കൽപോലും രാഷ്ട്രീയ ചായ്‌വ് കാണിച്ച് പെരുമാറാൻ പാടില്ല .കാരണം അക്കാദമി സർക്കാരിന്റെയാണ് ;പാർട്ടിയുടെയല്ല.

 

1)നന്നായി മീൻ വറുക്കാനും ഓംലെറ്റ് ഉണ്ടാക്കാനും അറിയാത്തവർക്ക് മലയാളസാഹിത്യത്തിൽ രക്ഷയില്ല.

2)ഛാന്ദോഗ്യോപനിഷത്ത് വായിച്ചിട്ട് മനസ്സിലായില്ല, അതുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ വോട്ടർമാരെ സമീപിച്ച് ഗുണം  നിശ്ചയിക്കാമെന്ന് വിവരമുള്ളവർ പറയുമോ?

3) നല്ല എഴുത്തുകാരെ എരപ്പാളികളാക്കുന്നതിൽ കേരള സാഹിത്യ അക്കാദമി വിജയിച്ചിരിക്കുന്നു.


4)ഏറ്റവും ഞെട്ടലുണ്ടാക്കിയത് കേരള സാഹിത്യ അക്കാദമിക്ക് സംവേദനക്ഷമത നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യമാണ് 

5)കേശവദേവ് ട്രസ്റ്റിന് ഗുരുതരമായി വീഴ്ച സംഭവിച്ചിരിക്കുകയാണ് .ദേവിന് എന്തെങ്കിലും മാർഗമുണ്ടായിരുന്നെങ്കിൽ അദ്ദേഹം തൻ്റെ കുഴിമാടത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് ചീത്ത വിളിക്കുമായിരുന്നു.

6)എന്നാൽ കവിത നിശ്ചലമാകുന്ന ഒരിടമുണ്ടെന്നും അത് താൻ മുൻകൂട്ടി കാണുന്നുവെന്നും അറിയിച്ചതിനുശേഷമാണ് തൻ്റെ സുഹൃത്ത് വിലപിക്കാൻ തുടങ്ങുന്നതോടെ താൻ ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുന്നത്. എന്തൊരു സ്നേഹമാണിത് !

7)ഷാങ് വാൽ ഷാങ് എന്ന കഥാപാത്രം ഒരു റൊട്ടി മോഷ്ടിച്ചതിൻ്റെ പേരിൽ അനുഭവിക്കേണ്ടിവന്ന 19 വർഷത്തെ  ജയിൽ ജീവിതം വിശ്വസനീയമല്ല

8)മലയാളിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം എൻ.കെ. പരിഭാഷപ്പെടുത്തിയ 'കരമസോവ് സഹോദരന്മരാ'ണ്.

9)ദസ്തയെവ്സ്കി നിരത്തുന്ന  വിപുലമായ ചർച്ചകളോ ആന്തരികമായ പ്രശ്നങ്ങളോ തത്വചിന്താപരമായ പ്രതിസന്ധികളോ ഹ്യൂഗോയുടെ കൃതിയിലില്ല.

10)ഒരു ആടിനെക്കുറിച്ചാണ് നിങ്ങൾ എഴുതുന്നതെങ്കിൽ ,ആ രചന ആടിനെ പ്രതിനിധീകരിക്കാൻ വേണ്ടിയല്ല നിലകൊള്ളേണ്ടത്; അതിനുമുമ്പ് ഇല്ലാതിരുന്ന ഒരു ആടിനെ ,സത്യത്തെ കണ്ടുപിടിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്തമാണ് നിങ്ങൾക്കുള്ളത്. അത് നിലവിൽ എല്ലാവരും കണ്ട ആടല്ല; പുതിയ ആടാണ് ,പുതിയ അനുഭവമാണ്. ആടിൻ്റെ അസ്തിത്വത്തെ വായനക്കാരൻ്റെ മുന്നിലേക്ക് പുതിയ പരിപ്രേക്ഷ്യത്തോടെ അവതരിപ്പിക്കണം.ഈ ആട് അതിൻ്റെ തന്നെ സാന്നിദ്ധ്യമാണ്. 

11)തത്ത്വചിന്തകന്മാർക്ക് പിടികൊടുക്കാത്ത അനേകം ദാർശനികപ്രശ്നങ്ങൾ, സമസ്യങ്ങൾ, ഊരാക്കുടുക്കുകൾ ഈ ലോകത്ത് ഇനിയും അവശേഷിക്കുന്നുണ്ട്. അത്  കഥയിലൂടെയാണ് പറയേണ്ടത്

12) അന്തിമകാഹളം ഈ ലോകത്തിൻ്റെ അവസാനത്തെക്കുറിച്ച് ,മനുഷ്യരുടെ ആഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്താണ്. അനുഭവങ്ങളുടെയുള്ളിൽ ദ്രവിക്കുന്ന ഒരു മനസുണ്ടെന്ന സൂചന അതിൽ അടങ്ങിയിരിക്കുന്നു.

13)'പാവങ്ങളെ'ക്കാൾ മഹത്തായ കൃതിയാണ് കരമസോവ് സഹോദരന്മാർ. 

1)അംഗീകാരം തരുന്നവരെ, അതിനു വേണ്ടി സ്ഥാപനങ്ങൾ കെട്ടി ഉയർത്തിയവരെ മുഴുവൻ റദ്ദാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്. 

2)ഫിക്ഷ്ൻ എന്നാൽ യാഥാർത്ഥ്യമല്ല; അത് വിശ്വസനീയമായ നുണയാണ്. 

3)പുസ്തകം വായിച്ചതുകൊണ്ട് സൗന്ദര്യബോധമോ കലാബോധമോ ഉണ്ടാകണമെന്നില്ല.ഗ്രഹിക്കാൻ കഴിയണം

4)കഥയ്ക്കുള്ളിൽ വായനക്കാരന്റെ ആത്മാവിനു നേർക്ക്, അവൻ്റെ പൊരുളിനു നേർക്ക് കുതികൊള്ളുന്ന ഒരു ചേതനയുണ്ട് .ഈ പാരസ്പര്യത്തെ കാണണം. 

5) വൈക്കത്ത് റോഡിലൂടെ നടന്നു എന്ന കുറ്റത്തിനു ദിവാൻ്റെ സൈന്യം പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവാക്കളെ വെട്ടിക്കൊന്നു കുളത്തിലിട്ട സംഭവത്തെക്കുറിച്ച് നൂറു വർഷം കഴിഞ്ഞിട്ടും പുരോഗമനക്കാരനോ, ആധുനികനോ ,യുജിസിയോ ,ഉത്തരാധുനികനോ ഒരു കഥയെഴുതിയില്ലല്ലോ .പ്രചോദിപ്പിച്ചില്ലായിരിക്കും.

6). യു.പി .ജയരാജിന്റെ കഥകൾ അധിനിവേശത്തിനെതിരെയല്ല പടപ്പുറപ്പാട് നടത്തിയത്. അത് ഇന്ത്യൻ ഫ്യൂഡൽ മൂല്യങ്ങൾക്കും ജന്മിമാരുടെ ക്രൂരതയ്ക്കും ജാതിവെറിക്കും എതിരെയാണ് വാളോങ്ങിയത്. അത് രവീന്ദ്രൻ കാണുകയില്ല

7)ഉത്തര - ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ അപ്പനെ വെറുത്ത് അമ്മയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു മെലോഡ്രാമയുണ്ടല്ലോ. അതൊക്കെ പൈങ്കിളി ടെലിവിഷൻ പരിപാടികൾക്കു കൊള്ളാം.
8)കവിത മജ്ജയിൽ നിന്നാണ് വരേണ്ടത്; ഹൃദയം അതിൻ്റെ വാഹിനി മാത്രമാണ്

8)എന്നാൽ ഉത്തര- ഉത്തരാധുനികതയുടെ ഈ കാലത്ത് മൂന്നാം ലോകമോ അധിനിവേശമോ ഒന്നുമില്ല. എല്ലാവരും ഡിജിറ്റൽ മാനുഷികതയുടെ അടയാളങ്ങളാണ്

9)മനുഷ്യൻ ഭാവനയിലാണ് ജീവിക്കുന്നത്. അവനു യാഥാർത്ഥ്യം വേണമെന്നില്ല. അതിനേക്കാൾ വിശ്വസനീയമായ നുണകൾ മതി

10)കഥയിലെ വസ്തുതകളോടല്ല വായനക്കാരൻ്റെ മനസ് പ്രതികരിക്കുന്നത്; അതിനുള്ളിലെ മാനുഷികതയോടാണ്, ജീവനപ്രക്രിയയോടാണ് ,ജീവദായകമായ വാക്കുകളോടാണ്.

1)ബഷീറിൻ്റെയോ വിജയൻ്റെയോ ശങ്കരക്കുറുപ്പിൻ്റെയോ പേരിലുള്ള അവാർഡുകൾ തട്ടിപ്പറിച്ചെടുക്കുന്നതിൽ ആർക്കാണ് ത്രിൽ ഇല്ലാത്തത്? 

2)സാർത്രിൻ്റെ ദ് വാൾ ,ഒ.വി.വിജയന്റെ അരിമ്പാറ, കാക്കനാടൻ്റെ ആൽവാർ തിരുനഗറിലെ പന്നികൾ, സക്കറിയയുടെ നസ്രാണിയുവാവും ഗൗളിശാസ്ത്രവും തുടങ്ങിയ കഥകൾ വായിക്കുമ്പോഴറിയാം ഈ എഴുത്തുകാർ സർക്കാർ സാഹിത്യകാരന്മാരാകാൻ ഒരിക്കലും തീരുമാനിച്ചിരുന്നില്ല എന്ന്.

3) ഇത് ഡിജിറ്റൽ യൂണിവേഴ്സൽ അദൃശ്യവ്യക്തികളുടെ കാലമാണ്. ഇന്നു   നമ്മളോട് സന്ദേശങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും  സമൂഹമാധ്യമങ്ങളിലൂടെയും ഇടപെടുന്നവരെ നമുക്കറിയില്ല.

4)ഭ്രാന്തുപിടിച്ച വേഗതയിൽ, സ്വന്തം അതിജീവനത്തിനും സ്വപ്നത്തിനും മാത്രം വിലയുള്ള കാലത്ത് മന:ശാസ്ത്രത്തിന്റെ മന്ത്രങ്ങൾ ഏശുന്നില്ല. മന:ശാസ്ത്രം മരിച്ചു.

5)പ്രേമത്തിനെതിരെയുള്ള ഗൂഢാലോചന പ്രേമിക്കുന്നവരുടെ മനസ്സിൽ തന്നെ സംഭവിക്കുകയാണ്.

6)ഇവിടെ മനുഷ്യമനസ്സുകളിൽ എന്താണ് സംഭവിക്കുന്നത്? ഇത് ഒരു കഥാകൃത്ത് പരിശോധിക്കണം.

7)കാഫ്ക പറഞ്ഞു, പെണ്ണ് കൈപ്പിടിയിലാണെങ്കിലും സ്വന്തമല്ലെന്ന്.

8)യാഥാർത്ഥ്യത്തിനുള്ളിലേക്ക് കഠാര പോലെ കുത്തിക്കയറുന്ന ഭാഷയാണ് പുതിയ കവിതയുടെ ശക്തി.

.9) ഒന്നുമില്ലാത്തിടത്ത് കവിത വാക്കുകൾ ഉയർത്തിയെടുക്കുന്നു.

10)ദൈവത്തെ കാണിച്ചുതരാം എന്നു പറഞ്ഞ് വിളിക്കുന്ന ബുദ്ധിമാന്മാർക്ക് പോലും ഈ ആനന്ദമുണ്ടോ എന്നു സംശയമാണ്.

1)പത്രമാഫീസിലേക്ക് ഒരു വരിക്കാരൻ തൻ്റെ പുസ്തകം പ്രകാശനം ചെയ്ത വാർത്തയുമായി കയറിവരുമ്പോൾ 'ഞങ്ങൾ നിങ്ങളുടെയൊന്നും പുസ്തകപ്രകാശനവാർത്ത കൊടുക്കാറില്ല, വേണമെങ്കിൽ ചരമവാർത്ത തന്നാൽ പ്രസിദ്ധീകരിക്കാം' എന്നു പറയുന്ന പുത്തൻകൂറ്റുകാർ കണ്ടേക്കും

2)ഉത്തര- ഉത്തരാധുനികത(Post Postmodernism)യിൽ ഓഥർ (author) അഥവാ കർത്താവില്ല

3) ആനന്ദ് ഏകർഷിയുടെ 'ആട്ടം' എന്ന  സിനിമയാണ് കഴിഞ്ഞ ഒരു ദിശാബ്ദത്തിനിടയിൽ മലയാളത്തിലുണ്ടായ മികച്ച സിനിമ.


4)കലയിൽ അഭിരുചിക്ക് സ്ഥാനമില്ലാതായിരിക്കുന്നു. അഭിരുചി  വാങ്ങാവുന്നതാണ് ;ഒരു ഫുഡ് കോർട്ടിൽ ചെന്നു ഭക്ഷണം വാങ്ങി കഴിക്കുന്നതു പോലെയാണ് അഭിരുചിയുടെ കാര്യം

5)സിദ്ധിയില്ലാത്തവർ കഥ എഴുതുകയോ കഥയെക്കുറിച്ച് എഴുതുകയോ ചെയ്യരുത്.

6)ചില ചെടികൾ എവിടെ നിന്നും പൊട്ടി മുളയ്ക്കും .അതുപോലെയാണ് വിമർശകനായ വായനക്കാരൻ്റെ മനസ്സും. അവൻ കൃതിയിൽ എവിടെ നിന്നും നാമ്പിട്ടു വളരും.


6)വെറുതെ ധ്യാനിച്ചിരിക്കാൻ ശ്രമിക്കുന്നവരൊക്കെ  ഒരു അലങ്കാരചിഹ്നമായി ബുദ്ധനെ ഉപയോഗിക്കുകയാണല്ലോ. ബുദ്ധനും അർത്ഥച്യുതി സംഭവിച്ചിരിക്കുന്നു.

7)തോപ്പിൽ ഭാസിയെ നന്നായി പിന്തുടർന്ന് ശ്രീധരൻ എഴുതിയ ലേഖനം, പക്ഷേ വെളിച്ചം കണ്ടില്ല.


8)മൈക്കിൾ ജാക്സൺ തന്റെ ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ തെളിഞ്ഞുവരുന്ന കുട്ടി, മൈക്കിൾ ജാക്സന്റെ ഒരു പ്രത്യേകനോട്ടത്തിന്റെ ഫലമായിട്ടുള്ളതായിരിക്കും. അത് അന്നു ജീവിച്ച കുട്ടിയല്ല. അന്നു മൈക്കിൾ ജാക്സൺ ഇല്ലല്ലോ

9)സാഹിത്യരചനയിൽ ഒരു സാമർത്ഥ്യമുണ്ട്. അത് ഏറ്റവും നല്ല വായനക്കാരനു വിനിമയം ചെയ്യാൻ വേണ്ട സാമർത്ഥ്യമാണ്.

10)എൺപതുകളിൽ കുങ്കമം വാരികയുടെ പത്രാധിപരായിരുന്ന എസ്. രാമകൃഷ്ണൻ ഭാഷയിൽ അതിശയിപ്പിക്കുന്ന ,സൗന്ദര്യത്തിലേക്ക് വശീകരിക്കുന്ന കഥകൾ എഴുതിയിട്ടുണ്ട്.

).തിന്മയുടെ ജനാധിപത്യവത്ക്കരണമാണ് എവിടെയും. അത് കാണാൻ തിരക്കാണ് ,ജാക്കിച്ചാൻ്റെ പടം കാണാൻ തിയേറ്ററിനു മുന്നിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നവരെപോലെ.

2)ആറ്റൂരിൻ്റെ  കവിതകൾ ആസ്വദിക്കാൻ ബുദ്ധിയാണ് വേണ്ടത്. ഈ കേരള പ്രകൃതിയോട് അദ്ദേഹം വിനിമയം ചെയ്തതായി തോന്നുന്നില്ല

3)കവിത സ്ഥിരമായതല്ല. അത് കവി നോക്കുമ്പോഴാണ്, അറിയുമ്പോഴാണ് ഉണ്ടാകുന്നത്. പിന്നീടത് കാണാനാവില്ല. അത് മനസ്സിനു തന്നെ അജ്ഞാതമായ ഒരു ഇന്ദ്രിയമാണ്.


4)തൻ്റെ കഥയിൽ പ്രാദേശികമായ വാക്കുകളും നാമങ്ങളും വേണ്ടുവോളമുണ്ടാവണമെന്നാണ് കഥാകൃത്ത് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. എന്നാൽ ഇതൊക്കെ കാലഹരണപ്പെട്ടു.


5)ഫേസ്ബുക്ക് മനുഷ്യനിലെ ത്യാഗത്തെയും തീക്ഷ്ണമായ, ആത്മാർത്ഥമായ പ്രേമത്തെയും  നശിപ്പിച്ചു .


6)ഈ കേരളത്തിലെ സാധാരണക്കാരുടെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും കഴിയാത്ത വിധം കവികൾ insensitive ആയിരിക്കുന്നു. യാതൊന്നിനോടും പ്രതികരിക്കാനാവുന്നില്ല.


7)ഒരു വനത്തിൽ എത്രയോ പൂക്കൾ ഉണ്ടായിരിക്കും; നാം കണ്ടിട്ടില്ലാത്ത , ഗന്ധം ആസ്വദിച്ചിട്ടില്ലാത്ത പൂക്കൾ. ആ പൂക്കൾ അവയുടെ സൗരഭ്യം പരത്തുന്നത് മറ്റാർക്കും വേണ്ടിയല്ല. ആരെയും അവ കാത്തുനിൽക്കുന്നില്ല.


8) കല ആരെയും ശ്രദ്ധിക്കുന്നില്ല. അത് മനുഷ്യരുമായി ബന്ധമുള്ള ഒരു മാന മല്ല .അതിനപ്പുറത്തുള്ള മാനമാണ്.


9)'ഖസാക്കിൻ്റെ ഇതിഹാസ'ത്തെക്കുറിച്ച് എഴുതുന്നവർ മിനാരങ്ങളെക്കുറിച്ചും ഷെയ്ഖന്മാരുടെ പടയോട്ടത്തെക്കുറിച്ചും ഓത്തുപളളികളെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും ഗവേഷണം ചെയ്ത് പ്രബന്ധം പൂർത്തിയാക്കിയാൽ അത് സാഹിത്യനിരൂപണമാകില്ല.

10}സാഹിത്യത്തിനു സഹൃദയത്വത്തെ ഒരു കാലത്തും ഉപേക്ഷിക്കാനാവില്ല.


11}എല്ലായിടവും കരിങ്കൽ ഭിത്തികളാണ്. കരിങ്കൽ ഭിത്തികൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.


12]:"അതൊന്നും എടുക്കേണ്ട മോളെ .മഹേഷിനു വേണ്ടിയുള്ള പ്രായശ്ചിത്തമായി അവ സ്വയം സമർപ്പിച്ചുകൊള്ളും." എത്ര ആഴമുള്ള വാക്കുകൾ !

13)സറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലിയെ വൃത്തികെട്ട മനുഷ്യൻ എന്നാണ് ജോർജ് ഓർവെൽ വിശേഷിപ്പിച്ചത്

1)സ്വാതന്ത്യം വേണമെന്നാഗ്രഹിക്കുന്നവർ മാത്രമേ അതിനു വേണ്ടി പൊരുതുകയുള്ളു.


2)വൈലോപ്പിള്ളി എന്ന ആ ഭൂഖണ്ഡത്തെ പത്തു ശതമാനം പോലും ഉൾക്കൊള്ളാൻ ഗോപികൃഷ്ണനു സാധിച്ചില്ല.
3))ഒന്നും വായിക്കാനുള്ള ക്ഷമയില്ലാത്തവർ എങ്ങനെയെങ്കിലും ഒരു കൃതി എഴുതിയ ശേഷം അതിൻ്റെ പ്രമോഷനുമായി ഇറങ്ങുകയാണ്
4)ഉത്തര- ഉത്തരാധുനികതയിൽ എഡിറ്റർ ഇല്ല .എഴുതുന്നവൻ തന്നെ എഡിറ്ററും പബ്ലിഷറും .
5)അയ്മനം ജോണിൻ്റെ മനസ്സ് ഏതോ പഴയ കാലത്ത് ചുറ്റിത്തിരിയുകയാണ്.  അദ്ദേഹം നവീനകാലത്ത് സംഭവിച്ചിരിക്കുന്ന രചനാപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നില്ല.
6)എന്തിനാണ് പീഡ? സത്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള യുദ്ധം ഉള്ളിൽ നടക്കുന്നതിന്റെ പീഡയാണ് കഥാരചനയിലുള്ളത്
7)മനുഷ്യരുടെ ദയനീയ ജീവിതം കാണുന്നതിനു പകരം നിങ്ങളൊക്കെ ഇരുട്ടുകുത്തിയെ മാത്രമേ കാണൂ. ഇത് ഇരുട്ടുകുത്തിയല്ല ,ഇരുട്ടുകത്തിയാണ്.
8)സംസ്കാരസമ്പന്നനായ മനുഷ്യനിൽ ക്രൂരനായ ഒരു മൃഗമുണ്ട്. അവനിൽ  അന്യവത്ക്കരണമുണ്ട്


9)ലോകം സംശയത്തോടെ നോക്കുകയാണ്.ഒരു മനുഷ്യനു മറ്റൊരുവനെ ഇഷ്ടമല്ല. എവിടെയും അധികാരവും ക്രൂരതയുമാണ്.അതുകൊണ്ട് ഒരു മരമാകുന്നാണ് നല്ലത്.


10). പുസ്തകങ്ങൾ പരസ്യം ചെയ്താണ് ഇപ്പോൾ വിൽക്കുന്നത് ,ഉള്ളടകത്തിൻ്റെ ബലത്തിലല്ല.സ്വന്തമായി ആശയങ്ങളും ചിന്തകളും അവതരിപ്പിക്കുന്നവർക്കെതിരെ ആക്രമണം ഉണ്ടാകാനാണ് സാധ്യത.

11)പൊതുസമൂഹത്തിൻ്റെ വ്യവഹാരത്തിൽ ഉപയോഗത്തിലിരിക്കുന്ന ഒരു തുരുമ്പിച്ച വാക്കാണ് പ്രതിബദ്ധത .  അത് നിറവേറ്റാൻ വേണ്ടിയല്ല ഒരാൾ എഴുതുന്നത്. സ്വന്തം അലട്ടലുകളാണ് അതിനടിസ്ഥാനം.

12)പ്രതിബദ്ധത എന്ന ആശയത്തിൻ്റെ പേരിൽ മുറിവേറ്റയാളാണ് സുകുമാരൻ. അതുകൊണ്ടാണ് അദ്ദേഹം ആ  ആശയവുമായി മുന്നോട്ടു പോകാനാവാതെ എഴുത്തു നിർത്തിയത്. 

13) സാഹിത്യചിന്തയിൽ സന്ദേഹം എന്ന ദാർശനികപ്രശ്നത്തെ സർഗാത്മക മേഖലയിൽ എത്തിച്ച വിമർശകനാണ് ബാലചന്ദ്രൻ വടക്കേടത്ത്.

1) ഞാൻ വിയോജിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഓരോ കുഞ്ഞും പിറക്കുന്നത്. ആ കരച്ചിൽ അതാണ് സൂചിപ്പിക്കുന്നത്

2) ഇന്നത്തെ ഭൂരിപക്ഷം വായനക്കാർക്കും ചലച്ചിത്രപ്രേക്ഷകർക്കും ഭൂതകാലമില്ല. അവർ ഒരു കൃതി ആദ്യമായി വായിക്കുകയാണ്; ആദ്യമായി സിനിമ കാണുകയാണ്

3)യഥാർത്ഥ എഴുത്തുകാരൻ ദസ്തയെവ്സ്കിയെ പോലെ സത്യങ്ങൾ തിരഞ്ഞ് വർഷങ്ങളിലൂടെ ഉരുകുന്നു. ഗോസ്റ്റ് റൈറ്റർ യാതൊരു യാതനയുമില്ലാതെ ആദ്യ കൃതിക്കു തന്നെ അവാർഡു വാങ്ങുന്നു!.

4)മേതിൽ കഥകളിൽ നാനാതരത്തിലുള്ള അഭിരുചികളുടെ ഏകീകരണമോ സമ്മേളനമോ കാണാനാവില്ല

5)ടി.പത്മനാഭൻ്റെ 'കത്തുന്ന ഒരു രഥചക്രം', എം.ടി.യുടെ 'ദു:ഖത്തിൻ്റെ താഴ്വരകൾ' ,മാധവിക്കുട്ടിയുടെ 'സോനാഗാച്ചി' തുടങ്ങിയ കഥകൾക്ക് കലയെ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതമില്ല

6) ഒരു സൃഷ്ടികർത്താവ് എന്ന നിലയിൽ തൻ്റെ അഭിരുചിയുടെയും ആവിഷ്കാരത്തിൻ്റെയും രസാത്മക ആരോഹണങ്ങൾക്ക് പൂർണത നൽകുകയാണ് കഥാകൃത്തിന്റെ മുന്നിലുള്ള വെല്ലുവിളി .

7) ശാന്തിയുടെ ഉറവിടം എന്നു വാഴ്ത്തപ്പെടുത്തുന്ന ഇടങ്ങളേക്കാൾ  അഭികാമ്യം സ്വന്തം ആശാന്തി തന്നെയാണ്

8)ഒരു കലാകാരനോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത ഇവരൊക്കെ തന്നെ ഓണപ്പതിപ്പ് എഡിറ്റു ചെയ്യണം.

9)ആ സംഘത്തിലെ മറ്റുള്ളവരോട് അവനു യോജിക്കാനാവില്ല. അവൻ തത്ത്വങ്ങളെയാണ് ഒരു മറയെന്ന പോലെ ഉപയോഗിക്കുന്നത്

10)വസ്ത്രങ്ങൾക്കുള്ളിലും മറക്കുടയ്ക്കുള്ളിലും ഒളിച്ചു താമസിച്ച സ്ത്രീയുടെ ജീവിതം ഇനിയില്ല .ഇപ്പോൾ സ്വന്തം ശരീരത്തിൽ അവൾ സന്തോഷിക്കുകയാണ്.

11)അഭിമുഖത്തിൽ കവി അപ്രത്യക്ഷനാകണം,മനുഷ്യൻ പ്രത്യക്ഷപ്പെടണം

12)ചലച്ചിത്രകാരൻ ഇരുകൈപ്പത്തികളും വിടർത്തി ഫ്രെയിമുണ്ടാക്കുന്നതുപോലെ നമ്മൾ ജാതിയും മതവും എന്ന ഇരുകൈപ്പത്തികളുമുയർത്തിയാണ് ഫ്രെയിമുണ്ടാക്കുന്നത്.ഈ കാലത്തിൻ്റെ മനസിന്റെ എഞ്ചിനീയറിംഗാണത്.

13)ഇല്ലാത്തത് ഉണ്ടെന്ന സങ്കൽപ്പത്തിലാണ് നാം ജീവിക്കുന്നത്

14)മനുഷ്യൻ മരിച്ചിട്ടില്ല. മരിച്ചു എന്ന പ്രസ്താവന കള്ളമാണ്. മനുഷ്യൻ സ്നേഹം എന്ന  പാശത്തിലൂടെ  ഉയർത്തെഴുന്നേൽക്കുകയാണ്.

15)പുറംലോകത്തോട് അല്പം അനുതാപം, സ്നേഹം ഇല്ലാത്തവർ എന്തിനെഴുതുന്നുവെന്ന് ആലോചിക്കേണ്ടതാണ്.

1)പലപ്പോഴും, കാഴ്ചകൾ ഒരു അകം ലോകം കൂടി അനാവരണം ചെയ്യുന്നു. കാഴ്ചകൾ കാണാത്ത കാഴ്ചകളുമാണ്. അതുകൊണ്ട് കാഴ്ചകൾ അസത്യവുമാണ്.

2)ഈ ജീവചരിത്രത്തിൽ കവിതയെഴുതിയ രാമകൃഷ്ണനില്ല; തപാൽ ഓഫീസിലെ ജീവനക്കാരനും പിന്നീട് എം.എൽ.എയുമായ ഒരു രാമകൃഷ്ണൻ്റെ ജീവിതമാണിത്.

3) ഒരു അനുഭവത്തെ എങ്ങനെയാണ് ആധുനികമായ മനസ്സോടുകൂടി വീക്ഷിക്കുന്നതെന്ന് അറിയുന്ന കഥാകൃത്തുക്കൾ കുറവാണ്. അതിനുള്ള ശിക്ഷണം പലർക്കുമില്ല.

4)കഥയ്ക്ക് ദൈർഘ്യമുണ്ടെങ്കിലും അത് ഹ്രസ്വമായിട്ട് അനുഭവപ്പെടുന്നു. സംഭവങ്ങൾ കഥയ്ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്

5)ഒരു കഥാകൃത്താവണമെങ്കിൽ അനുതാപവും ധ്യാനാത്മകമായ മനസും വേണം .യുക്തിയോ അതിബുദ്ധിയോ അതിനു പര്യാപ്തമല്ല

6) എല്ലാ മനുഷ്യരും സോദ്ദേശ്യ കഥാപാത്രങ്ങളായാൽ  എഴുത്തുകാരെ പോലെയോ രാഷ്ട്രീയക്കാരെ പോലെയോ ആയിപ്പോകും .

7) ചങ്ങമ്പുഴ ഒരു മായക്കാഴ്ചയാണ്. ചങ്ങമ്പുഴ ഒരു  ഒരു മിത്താണ്

8)അയ്യപ്പൻ ദൈവത്തെ നഷ്ടപ്പെട്ട ഒരു പുണ്യാളനായിരുന്നു. അദ്ദേഹത്തിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. നോബൽ സമ്മാനം കിട്ടിയ ബോബ് ഡിലൻ ,ലൂയി ഗ്ലൂക്ക് തുടങ്ങിയവരേക്കാൾ വലിയ കവിയാണ് അയ്യപ്പൻ

9)ദാമോദരൻ  പരിഭാഷപ്പെടുത്തിയ ദസ്തയെവ്സ്കി കൃതികൾ ഉള്ളപ്പോൾ വെറൊരു പരിഭാഷയുടെ ആവശ്യം തന്നെയില്ല

10) ഫെസ്റ്റിവലുകളിൽ അസൂത്രിതമായി ജാതിവെറി നടപ്പാക്കപ്പെടുന്നതായി ആക്ഷേപം ഉയർന്നിരിക്കയാണ്

11) ഇത്രയും വികാരങ്ങളുടെ കുത്തൊഴുക്ക് കവിതയിലൂടെ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ ഏകാഗ്രത നശിപ്പിച്ചു.
12) യാഥാർത്ഥ്യം നേരെ ഫിക്ഷ്നാവുകയല്ല ,ഫിക്ഷൻ യാഥാർത്ഥ്യമാവുകയാണ്.

13)ആഞ്ഞൊരു കുത്ത് തന്നിട്ട് ചിരിക്കാൻ പറഞ്ഞ പോലെ ഈ കഥകൾ അസ്വസ്ഥപ്പെടുത്തി

14)ചിലപ്പോൾ കവിത അതിൻ്റെ തന്നെ ഭൂതകാലത്തെ നിഷേധിച്ചു ഒരു കടുവയെപ്പോലെ മുരളും. അതിനടുത്തേക്ക് വരുന്ന കാണിയെ (വായനക്കാരനെ) കടന്നാക്രമിക്കും.

15)ഒരു മഹത്തായ കലാസൃഷ്ടിയിൽ കലാകാരൻ തൻ്റെ ചെറിയ, വ്യക്തിപരമായ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയില്ല ;അതെല്ലാം കലയെ സൗന്ദര്യവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്

16)ഒരു സാഹിത്യസൃഷ്ടി എല്ലാവരും തല കുലുക്കി സമ്മതിക്കുന്നതോ , നേരത്തെ തന്നെ നാം പലവട്ടം  ആസ്വദിച്ചതോ ,സ്വീകരിച്ചതോ ആയിരിക്കരുത്..

1)പലപ്പോഴും, കാഴ്ചകൾ ഒരു അകം ലോകം കൂടി അനാവരണം ചെയ്യുന്നു. കാഴ്ചകൾ കാണാത്ത കാഴ്ചകളുമാണ്. അതുകൊണ്ട് കാഴ്ചകൾ അസത്യവുമാണ്.

2)ഈ ജീവചരിത്രത്തിൽ കവിതയെഴുതിയ രാമകൃഷ്ണനില്ല; തപാൽ ഓഫീസിലെ ജീവനക്കാരനും പിന്നീട് എം.എൽ.എയുമായ ഒരു രാമകൃഷ്ണൻ്റെ ജീവിതമാണിത്.

3) ഒരു അനുഭവത്തെ എങ്ങനെയാണ് ആധുനികമായ മനസ്സോടുകൂടി വീക്ഷിക്കുന്നതെന്ന് അറിയുന്ന കഥാകൃത്തുക്കൾ കുറവാണ്. അതിനുള്ള ശിക്ഷണം പലർക്കുമില്ല.

4)കഥയ്ക്ക് ദൈർഘ്യമുണ്ടെങ്കിലും അത് ഹ്രസ്വമായിട്ട് അനുഭവപ്പെടുന്നു. സംഭവങ്ങൾ കഥയ്ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്.

5)ഒരു കഥാകൃത്താവണമെങ്കിൽ അനുതാപവും ധ്യാനാത്മകമായ മനസും വേണം .യുക്തിയോ അതിബുദ്ധിയോ അതിനു പര്യാപ്തമല്ല

6) എല്ലാ മനുഷ്യരും സോദ്ദേശ്യ കഥാപാത്രങ്ങളായാൽ  എഴുത്തുകാരെ പോലെയോ രാഷ്ട്രീയക്കാരെ പോലെയോ ആയിപ്പോകും .

7) ചങ്ങമ്പുഴ ഒരു മായക്കാഴ്ചയാണ്. ചങ്ങമ്പുഴ ഒരു  ഒരു മിത്താണ്

8)അയ്യപ്പൻ ദൈവത്തെ നഷ്ടപ്പെട്ട ഒരു പുണ്യാളനായിരുന്നു. അദ്ദേഹത്തിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. നോബൽ സമ്മാനം കിട്ടിയ ബോബ് ഡിലൻ ,ലൂയി ഗ്ലൂക്ക് തുടങ്ങിയവരേക്കാൾ വലിയ കവിയാണ് അയ്യപ്പൻ

9)ദാമോദരൻ  പരിഭാഷപ്പെടുത്തിയ ദസ്തയെവ്സ്കി കൃതികൾ ഉള്ളപ്പോൾ വെറൊരു പരിഭാഷയുടെ ആവശ്യം തന്നെയില്ല

10) ഫെസ്റ്റിവലുകളിൽ അസൂത്രിതമായി ജാതിവെറി നടപ്പാക്കപ്പെടുന്നതായി ആക്ഷേപം ഉയർന്നിരിക്കയാണ്

11) ഇത്രയും വികാരങ്ങളുടെ കുത്തൊഴുക്ക് കവിതയിലൂടെ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ ഏകാഗ്രത നശിപ്പിച്ചു.

12) യാഥാർത്ഥ്യം നേരെ ഫിക്ഷ്നാവുകയല്ല ,ഫിക്ഷൻ യാഥാർത്ഥ്യമാവുകയാണ്.13)ആഞ്ഞൊരു കുത്ത് തന്നിട്ട് ചിരിക്കാൻ പറഞ്ഞ പോലെ ഈ കഥകൾ അസ്വസ്ഥപ്പെടുത്തി

14)ചിലപ്പോൾ കവിത അതിൻ്റെ തന്നെ ഭൂതകാലത്തെ നിഷേധിച്ചു ഒരു കടുവയെപ്പോലെ മുരളും. അതിനടുത്തേക്ക് വരുന്ന കാണിയെ (വായനക്കാരനെ) കടന്നാക്രമിക്കും.

15)ഒരു മഹത്തായ കലാസൃഷ്ടിയിൽ കലാകാരൻ തൻ്റെ ചെറിയ, വ്യക്തിപരമായ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയില്ല ;അതെല്ലാം കലയെ സൗന്ദര്യവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്

16)ഒരു സാഹിത്യസൃഷ്ടി എല്ലാവരും തല കുലുക്കി സമ്മതിക്കുന്നതോ , നേരത്തെ തന്നെ നാം പലവട്ടം  ആസ്വദിച്ചതോ ,സ്വീകരിച്ചതോ ആയിരിക്കരുത്.

M K HARIKUMAR QUOTES, ANUDHAVANAM,CRITIC, PHILOSOPHY 

Saturday, January 10, 2026

ഗാന്ധിജിയുടെ ദാരിദ്ര്യ ഉപാസനയും ടി.പത്മനാഭൻ്റെ കഥയും /എം.കെ.ഹരികുമാർ

 







ഗാന്ധിജിയുടെ ചിന്തകളോ ജീവിതമോ ഒരു രാഷ്ട്രീയനേതാവിനും പിന്തുടരാനാകില്ല. അത് ഗാന്ധിജിക്ക് മാത്രമുള്ളതാണ്. അദ്ദേഹം സത്യം സ്ഥാപിച്ചുകിട്ടുന്നതിന് വേണ്ടി ആഹാരം ഉപേക്ഷിച്ച് സമരം ചെയ്തു. അത് സമരമല്ല, പ്രാർത്ഥനയും ത്യാഗവും ധ്യാനവുമാണ് .സത്യത്തെ കാലുഷ്യത്തിൽ നിന്ന് സ്വതന്ത്രമാക്കി ഗ്രഹിക്കാൻ തന്റെ നിസ്സംഗമായ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശിച്ചത്. ആഹാരം കഴിക്കാതെ, സത്യത്തിനു വേണ്ടി നിശ്ശബ്ദനായി വെറുതെ കിടക്കുകയോ ഇരിക്കുകയോ ചെയ്യന്നത് എതിരാളികളുടെ മനസ്സുമാറ്റുമെന്നു ഗാന്ധിജി ചിന്തിച്ചു. ഈ നിരാഹാരാനുഷ്ഠാനം കണ്ട്  എതിരാളികൾ വിറളി പിടിച്ച് ആക്രമിക്കാൻ വന്നാൽ അത് ഏറ്റുവാങ്ങിക്കൊള്ളണമെന്നാണ് അദ്ദേഹത്തിൻ്റെ വാദം.അത് മറ്റു സമൂഹങ്ങൾക്ക് മാതൃകയാകുമെന്നും പറയുന്നു. ഇത് പ്രായോഗികമായ കാര്യമാണ്. ആക്രമിക്കാൻ വരുന്നവരെ  നിരായുധരായി നിന്ന് അഭിമുഖീകരിക്കുകയോ അവർക്ക് കീഴടങ്ങുകയോ വേണം, സത്യത്തിനുവേണ്ടി!.ഇതിനിടയിൽ സത്യം ആരാണ് ഗ്രഹിക്കുന്നത് ,ആരുടെ കൈയിലാണ് അതുണ്ടാവുന്നത്? ആക്രമിക്കപ്പെട്ട്  കരയുന്നവന്റെ കൈയിൽ നിന്ന് അവൻ്റെ ദുർവഹമായ സത്യം താഴേക്ക് പതിക്കുകയായിരിക്കും ഫലം.

നിരായുധനാകുന്നത് ,നിരാഹാരമിരിക്കുന്നത് ,ത്യജിക്കുന്നത് ഗാന്ധിജിയുടെ ജീവിതരീതി തന്നെയായി മാറുന്നതാണ് നാം കണ്ടത്. എന്നാൽ ഇത് ഒരു സാധാരണക്കാരന്റെ മന:ശാസ്ത്രത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളുളവാക്കും. അവൻ സത്യത്തിന് വേണ്ടി നിരാഹാരമനുഷ്ഠിക്കും.എന്നു പറഞ്ഞാൽ ആഹാരം മാത്രമാണ് ഉപേക്ഷിക്കാൻ എളുപ്പമെന്നതുകൊണ്ട് നിരാഹാരത്തിലിരിക്കുന്നത് അവൻ്റെ മഹിമയും സദ്ബുദ്ധിയും ഇരട്ടിപ്പിക്കുമെന്ന് അവൻ കണക്കുകൂട്ടാൻ തുടങ്ങുന്നു.അത് അവനെ ഭൗതികസ്വത്തിൽ നിന്ന്, എന്തെങ്കിലും സ്വന്തമാക്കാനുള്ള ചോദനയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.ഇത് ദാരിദ്ര്യത്തിന്റെ ഉപാസനയാണ് .ദാരിദ്ര്യത്തെ സ്വയം നിറഞ്ഞ ഒരവസ്ഥയായി കാണുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് .ലോകത്തിലെ നല്ല ഭക്ഷണത്തെയും പാർപ്പിടത്തെയും വസ്ത്രത്തെയും ആളുകൾ വെറുക്കുന്നതും ഏറ്റവും ചെറിയ ചുറ്റുപാടിൽ ഒതുങ്ങാൻ സഹായിക്കുന്നതും ഇതാണ്.

ആഗ്രഹം കുറയ്ക്കണമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. അതിനു ഉപോദ്ബലകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അതിലൂടെയാണ് നാഗരികത ഉരുത്തിരിയുന്നതെന്നാണ്. ഇത് ഗാന്ധിജിക്കു മാത്രം സ്വീകാര്യമായതാണ്. ഒരു വലിയ രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തിക്ക് ആഗ്രഹം ഉപേക്ഷിക്കാം .അദ്ദേഹത്തിനു മറ്റ് ആഗ്രഹങ്ങൾ ഇല്ലാതാകുന്നതു കൊണ്ടാണ് രാഷ്ട്രത്തിൻ്റെ വിമോചനത്തിനു വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാനാവുന്നത്.  എന്നാൽ സാധാരണക്കാരന് ആഗ്രഹങ്ങളുണ്ട് .അവന്റെ ജീവിതം താപസൻ്റെയോ സന്യാസിയുടെയോ അലഞ്ഞു തിരിയുന്നവൻ്റെയോ തത്ത്വശാസ്ത്രവുമായി കൂട്ടിക്കെട്ടാൻ  പാടുള്ളതല്ല. ഒരു താപസനു ആശ്രമത്തിൽ കഴിഞ്ഞാൽ മതി. സന്യാസിക്ക് സ്വയം തീർത്ത മഠങ്ങളോ  സ്ഥാപനങ്ങളോ ഉണ്ടായിരിക്കും. അലഞ്ഞുതിരിയുന്നവന് സത്രങ്ങളും ക്ഷേത്രങ്ങളുമാണ് അഭയം. അവനു ആഗ്രഹങ്ങൾ ഉപേക്ഷിക്കാം. അവനു ആഗ്രഹമില്ലാതിരിക്കുന്നത് സ്വരക്ഷയ്ക്ക് വേണ്ടിയാണ്. ഒന്നും സ്വന്തമാക്കാനുള്ള ജീവിതസാഹചര്യം അത്തരക്കാർക്കില്ല .

ഒരു കുടുംബമുള്ളവന് വീട് അത്യാവശ്യമാണ്. വീട് എന്നാൽ, ആധുനികകാലത്താണെങ്കിൽ സാങ്കേതിക സൗകര്യങ്ങൾ വേണം. മക്കൾക്ക് പഠിക്കാൻ വൈഫൈ വേണം. ഒരു വാഹനം അത്യാവശ്യമാണ്. കുട്ടികളെ ദാരിദ്ര്യത്തിന്റെ ഉപാസകരാക്കി  വളർത്താനാവില്ല. സമൂഹത്തിലെ സാമ്പത്തികമായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കും. ഡെമോൺസ്ട്രേഷൻ എഫക്ട് ഉണ്ടാകും. അയൽ വീട്ടിൽ മീൻ വറുത്താൽ നമുക്കും വറുക്കാൻ തോന്നും. ടിവിയുടെ റിമോട്ട് കൊടുക്കാത്തതിന്റെ പേരിലും, സ്മാർട്ട്ഫോൺ വാങ്ങി നൽകാത്തതിൻ്റെ പേരിലും ആത്മഹത്യ ചെയ്ത എത്രയോ കുട്ടികളുണ്ട് ഈ നാട്ടിൽ !ആധുനിക വിദ്യാഭ്യാസത്തിൽ ഒരു സ്മാർട്ട് ഫോണിന്റെ റോൾ എത്ര വലുതാണെന്ന് ഓർക്കണം. മറ്റു കുട്ടികളുടെയിടയിൽ അവർക്കൊപ്പം മാന്യമായി വേഷം ധരിക്കാനായില്ലെങ്കിൽ അത് ദുസ്സഹമായിരിക്കും. ഫോൺ ഇല്ലാതായാൽ മാനസികമായി അത് പ്രഹരമേല്പിക്കും. അതുകൊണ്ട് നാഗരികത വളരാൻ അല്ലെങ്കിൽ വികസിക്കാൻ ആഗ്രഹങ്ങളെ ഉപേക്ഷിക്കണമെന്ന ഗാന്ധിജിയുടെ ആശയം അപ്രസക്തമാണ്. ഗാന്ധിജി  വ്യക്തി എന്ന നിലയിൽ രാഷ്ട്രീയപ്രവർത്തനത്തിനപ്പുറത് തേക്ക് പോവുകയും തൻ്റെ തന്നെ പ്രകൃതത്തിൽ തളച്ചിടപ്പെടുകയുമാണ് ചെയ്തത് .രാഷ്ട്രീയത്തിലെ നിസ്വാർത്ഥതയും ത്യാഗവും സമഭാവനയും അച്ചടക്കവും പാലിക്കാൻ വേണ്ടി അദ്ദേഹം ഇന്ദ്രിയങ്ങളെ അടയ്ക്കുകയും സ്വയം ഹിംസിക്കുകയുമാണ് ചെയ്തത്.ഒരാൾ  സ്വന്തം അപ്പം ജോലി ചെയ്തു ഉണ്ടാക്കിയാൽ ലോകത്ത് പട്ടിണിയുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ട് .എല്ലാവരും അവരവരുടെ അപ്പം മാത്രമുണ്ടാക്കിയാൽ രോഗികൾക്കും വയോധികൾക്കും ആര്  ഭക്ഷണം കൊടുക്കും?എന്നാൽ ഒരാൾ കൂടുതൽ ഭക്ഷണം ഉല്പാദിപ്പിക്കണം; അവനവന് വേണ്ടി മാത്രം പോരാ .സ്വന്തം ഭക്ഷണത്തിനുവേണ്ടി മാത്രം ജോലി ചെയ്താൽ എന്ത് സംഭവിക്കും? ഗാന്ധിജി പറയുന്നു:
"If we did so,our wants would be minimised ,our food would be simple.we should then eat to live not live to eat.

ഇത് കച്ചവടത്തിന്റെയും  വികാസത്തിന്റെയും കൂമ്പ് നുള്ളുകയാണ് ചെയ്യുന്നത്. നമ്മൾ നാമമാത്രമായി ഭക്ഷണം കഴിച്ച്, പറയാത്തക്ക ആഗ്രഹങ്ങളൊന്നുമില്ലാതെ കഴിയണമെന്ന് പറയുന്നത് ഒരു യുദ്ധസാഹചര്യത്തിലാണ് ഇണങ്ങുക. സാധാരണ ജീവിതത്തിൽ ഇത് പ്രാകൃതമായ ഏർപ്പാടാണ് .നമ്മൾ എന്തിനാണ് ഭക്ഷണം ,രുചി എന്നിവ വർജിക്കുന്നത്? പതിറ്റാണ്ടുകളായി ,നല്ല പാത്രത്തിൽ വിളമ്പിക്കഴിക്കാൻ പോലും കഴിയാതിരുന്ന എത്രയോ സമുദായങ്ങളുണ്ടായിരുന്നു ഇന്ത്യയിൽ !.അവർക്ക് മേൽത്തരം  രുചികൾ നിഷിദ്ധമായിരുന്നു.വരേണ്യരുടെ പാത്രങ്ങളിലെ രുചികൾ അവർ മാത്രം അനുഭവിച്ചാൽ മതിയെന്ന ധ്വനി ഇതിലുണ്ട്. ഗാന്ധിജി ഇന്ത്യയിലെ  സാധാരണക്കാരനോട് ,താഴ്ന്നജാതിക്കാരനോട് പറഞ്ഞതായി ഇതിനെ കണ്ടാൽ മതി .നിങ്ങൾ അധികമൊന്നും ഭയക്കണ്ട. ആഗ്രഹങ്ങൾ ഒന്നുതന്നെ വേണ്ട. ജീവിക്കാൻ വേണ്ടി എന്തെങ്കിലും കഴിച്ചു എന്നു വരുത്തിയാൽ മതി. ഈ നിലപാട് ദാരിദ്ര്യത്തെ ഉപാസിക്കാനുള്ള 'പവിത്ര'മായ ആഹ്വാനമാണ്.

ദാരിദ്ര്യത്തിന്റെ ഉപാസകർ നല്ല ഷർട്ട് ധരിക്കുകയില്ല. ഒരാൾ നിറമുള്ള ഷർട്ട് വാങ്ങി കൊടുത്താലും അവർ ധരിക്കുകയില്ല; അല്ലെങ്കിൽ നിറം മങ്ങിയ ശേഷം ഉപയോഗിക്കും. അവരെ നിറം ഭയപ്പെടുത്തും. നിറം  സമ്പന്നതയുടെ അടയാളമാണെന്നു  തെറ്റിദ്ധരിച്ചവരുണ്ട്. അവർ നല്ല ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമില്ലാതെ ജീവിക്കും .രുചി വേണ്ടെന്ന് വയ്ക്കും .നല്ല പാർപ്പിടമുണ്ടാക്കണമെന്ന് തോന്നുകയില്ല. എവിടെയെങ്കിലും കിടന്നാൽ മതിയെന്നു വിചാരിക്കും . ഇങ്ങനെ ചെയ്യുമ്പോൾ നാഗരികത നശിക്കുകയല്ലേ ചെയ്യുന്നത് ? ഒരു നാഗരികതയ്ക്ക് വികാസം വേണം. വൻതോതിൽ ഉത്പാദിപ്പിച്ചാലേ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. അപ്പോഴാണ് പുതിയ ഉപഭോക്താക്കൾ ഉണ്ടാകുന്നത്. ഓരോ ഉപഭോക്താവും തൊഴിൽ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് .ഒരു ടൗണിൽ നല്ല ഭക്ഷണം കൊടുക്കുന്ന റസ്റ്റോറൻറ് വിജയിച്ചാൽ അവർ മറ്റു ടൗണുകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ യൂണിറ്റുകൾ തുടങ്ങും. അതോടെ കൂടുതൽ ഉപഭോക്താക്കളെത്തും. അത് കൂടുതൽ പേർക്ക് തൊഴിൽ നൽകും. അങ്ങനെ ജീവിതനിലവാരം ഉയരും. ഗ്രാമങ്ങളിലേക്ക് മടങ്ങിയാൽ ഇതൊന്നും സാധ്യമല്ല. ഗാന്ധിജിയുടെ തത്ത്വങ്ങൾ അദ്ദേഹത്തിന് മാത്രമാണ് ഇണങ്ങുക.അത് മറ്റൊരാൾക്ക് പ്രായോഗികമാക്കാൻ കഴിയില്ല.

ഗാന്ധിജിയെക്കുറിച്ച് ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന ലേഖനത്തിൽ ഗാന്ധിജിയുടെ മനുഷ്യത്വവിരുദ്ധമായ കടംപിടുത്തങ്ങളിൽ താൻ സൗന്ദര്യാത്മകമായ അരുചി(aesthetic  distaste)അനുഭവിക്കുകയാണെന്നു  തുറന്നുപറയുന്നുണ്ട്. എന്നാൽ ഗാന്ധിജി എല്ലാ രാഷ്ട്രീയക്കാർക്കും മുകളിലാണ്. ഔപനിഷദികവും ബ്രാഹ്മണിക പാരമ്പര്യത്തിൽ അധിഷ്ഠിതവുമായ ചില മൂല്യങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഔന്നത്യത്തിനു അനിവാര്യമെന്ന മട്ടിലാണ് ഗാന്ധിജി സമീപിച്ചത്. തനിക്ക് ആവശ്യമില്ലാത്തതെല്ലാം മോഷ്ടിച്ചതായി കരുതണമെന്ന ചിന്ത ഉപനിഷത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സ്വീകരിച്ചതാണ്. വെജിറ്റേറിയനിസം ബ്രാഹ്മണിക് വേറിടലിൻ്റെ ഭാഗമാണ്. ദാരിദ്ര്യത്തെ ഉപാസിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ ചിന്തയെ കാണേണ്ടത്.

ടി.പത്മനാഭൻ്റെ 'ഗസ്സയിലെ കുട്ടികൾ' എന്ന കഥയിൽ ദാരിദ്ര്യത്തെ മുഖ്യമായി കാണുന്ന ഒരു സന്ദർഭമുണ്ട്. ഒരു യൂണിവേഴ്സിറ്റി സെമിനാർ ഉദ്ഘാടനം ചെയ്യാൻ വന്ന കഥാനായകൻ്റെ മേൽ  അസുഖകരമായ ചില ചിന്തകളാണ് വൈസ് ചാൻസിലർ വർഷിച്ചത്.താനൊരു പഴഞ്ചനാണെന്നും തനിക്ക് ആധുനികകാല സാഹിത്യത്തെക്കുറിച്ച്  ഒന്നുമറിയില്ലെന്നും സിൻഡിക്കേറ്റിൽ ഒരു വിഭാഗം വാദിച്ചത് വൈസ് ചാൻസിലർ അറിയിച്ചതാണ് കാരണം.   എന്നാൽ യൂണിവേഴ്സിറ്റിയിൽ  നടക്കുന്ന ഗവേഷണത്തെക്കുറിച്ച് കഥാനായകൻ ചിന്തിക്കുന്നത് വലിയ സത്യമാണ്."ഇനി ഗവേഷണത്തിന്റെ കാര്യം പറയുകയാണെങ്കിൽ, ലോകത്തെവിടെയെങ്കിലുമുണ്ടാകുമോ ഇത്തരമൊരു നാറിയ ഇടപാട് ! അർത്ഥശൂന്യമായ വിഷയങ്ങൾ, അവയെപ്പറ്റി ആഴത്തിൽ ചിന്തിക്കുകയും ഗവേഷിക്കുകയും ചെയ്യന്ന വിദ്യാർത്ഥികൾ." പിന്നീട് പ്രസംഗവേദിയിൽ എത്തിയെങ്കിലും അദ്ദേഹം വിഷയത്തിലേക്ക് കടന്നില്ല. ഗസയിലെ കുട്ടികൾ ഭക്ഷണപ്പൊതിക്കു വേണ്ടി കൈകൾ ഉയർത്തിയപ്പോൾ കിട്ടിയത് ബോംബാന്നെന്ന് പറഞ്ഞ് ആകുലതകളോടെ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഓരോരുത്തരും അവരവർക്ക് വേണ്ടി മാത്രം ,സ്വന്തം അപ്പത്തിന് വേണ്ടി മാത്രം അധ്വാനിച്ചാൽ മതിയെങ്കിൽ ഗസയിലെ കുട്ടികളെ ആരു നോക്കും? ഗാന്ധിജി പറഞ്ഞത് ഇവിടെ ഫലിക്കില്ല.പത്മനാഭൻ്റെ കഥാപാത്രം മനുഷ്യർ ദാരിദ്ര്യത്തെ ഉപാസിക്കുന്നതിനെ നിശ്ശബ്ദമായി ശകാരിക്കുകയും അതിൻ്റെ പേരിൽ ദു:ഖിക്കുകയുമാണ് ചെയ്യുന്നത്.തെറ്റു ചെയ്യാത്ത കുട്ടികൾ ഭക്ഷണത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല .
published in THANMA IN DECEMBER, 2025

ടി.പത്മനാഭൻ കഥയെഴുതുകയാണ് /aksharajalakam

 


ടി.പത്മനാഭൻ കഥയെഴുതുകയാണ് 

ടി. പത്മനാഭൻ്റെ വസതിയിലേക്ക് കഥകൾ അന്വേഷിച്ച് ചെല്ലുകയാണ് .ഓരോ കഥയും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് തന്നെ എഴുതണമെന്ന്. വികാരതരളിത നായി ,ഓർമ്മകളിൽ നിലീനമായി മനുഷ്യൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് ആ കഥകൾ വായിക്കുമ്പോൾ അറിയാം .ഹൃദയാനുരാഗിയായ കഥാകൃത്താണ് ടി. പത്മനാഭൻ .കാലത്തിൻ്റെ മാറ്റത്തിൽ സ്നേഹം വെറും ഔപചാരികതയോ ,സോഷ്യൽ മീഡിയ നാട്ടുനടപ്പോ എന്ന നിലയിൽ  മാറിയിട്ടുണ്ട് .അയ്യായിരം സുഹൃത്തുക്കളുണ്ടെന്ന്  അവകാശപ്പെടുന്ന ഒരു ഫെയ്സ്ബുക്കർക്ക് ഒരു മനുഷ്യനെ സ്നേഹിച്ചതിന്റെ ഓർമ്മകൾ പറയാനറിയില്ല.ഇപ്പോൾ എല്ലായിടത്തും കഥകൾ പ്രത്യക്ഷപ്പെടുന്നു. ധാരാളം ചെറുപ്പക്കാർ കഥാകൃത്തുക്കളായി മാറുകയാണ്. അവർക്കെല്ലാം ടി. പത്മനാഭനെ പോലെ കഥയ്ക്ക് വേണ്ടി മാത്രമായി ജീവിക്കണമെന്നില്ല. കഥയുടെ അന്തസ്സ് തന്നോടൊപ്പമാണ് പൂർത്തിയാകുന്നതെന്ന് ടി. പത്മനാഭനെ പോലെ പ്രതിജ്ഞയെടുക്കാൻ അവർക്ക് കഴിയില്ല. അവരുടെ കഥകളിൽ സംഭവങ്ങളുണ്ടായിരിക്കാം, ഗ്രാമങ്ങളുണ്ടായിരിക്കാം, ഗ്രാമത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന വാമൊഴിപേച്ചുകൾ കണ്ടേക്കാം. പക്ഷേ കഥയുടെ ആ രസഭാവം,ഹൃദയാനുരാഗം, ഹൃദയപക്ഷം ,സ്നേഹാഭിമുഖ്യം  ഉണ്ടാവുകയില്ല.അതിൻ്റെ രസതന്ത്രം അവർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ഈ വർഷത്തെ ഓണം കഥകളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കിൽ ടി.പത്മനാഭൻ്റെ കഥ മുന്നിട്ടു നിൽക്കുകയാണ്. ഓണത്തിനു പുറത്തു വന്ന ഭൂരിപക്ഷം കഥകളിലും കട്ട പിടിച്ചു നിൽക്കുന്ന കൃത്രിമത്വവും ,മനുഷ്യവിരുദ്ധതയും ദുസ്സഹമാണ്. പുതിയ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ടി. പത്മനാഭൻ ഓണക്കാലത്തെ കഥയെ 'തൂക്കി'!. എന്നു പറഞ്ഞാൽ ഓണത്തിനു പ്രത്യക്ഷപ്പെട്ട ഏറ്റവും നല്ല കഥ എന്ന നിലയിൽ മുഴുവൻ ക്രെഡിറ്റും പത്മനാഭൻ അടിച്ചെടുത്തിരിക്കുന്നു.

അദ്ദേഹത്തിൻ്റെ 'കൃഷ്ണൻകുട്ടി'(ദേശാഭിമാനി ഓണം വിശേഷാൽ പ്രതി)എന്ന കഥയെക്കുറിച്ചാണ് പറയുന്നത്. ഒരു  ജാഡയുമില്ലാതെ മനുഷ്യസ്നേഹത്തിന്റെ നീർച്ചാല്  കണ്ടെത്തുകയാണ്. സ്വാർത്ഥതയുടെയും ദുരാഗ്രഹത്തിൻ്റെയും ചപ്പുചവറുകൾ മൂടിക്കിടക്കുന്ന നാഗരികതയുടെ വിസ്തൃതിക്കടിയിൽ അനർഘമായ രത്നത്തെ പോലെ അവശേഷിക്കുന്ന മാനുഷികതയെ അദ്ദേഹം സ്വകർമ്മവ്യഗ്രതയിലും അനുകമ്പയിലും പുറത്തെടുക്കുന്നു.

മനുഷ്യൻ ജീവിച്ചിരിക്കുന്നു 

പത്മനാഭൻ നമ്മുടെ സാഹിത്യരംഗത്ത് ഏറ്റവും മുതിർന്ന എഴുത്തുകാരനാണെന്ന് ഓർക്കണം. തൊണ്ണൂറ്റിനാല് വയസിലാണ്, അദ്ദേഹം നടക്കുന്നത്.ആ നടപ്പ് മലയാളത്തിന് അവിസ്മരണീയമായ ഒരു വാഴ്വ് സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ  'കത്തുന്ന ഒരു രഥചക്രം' എന്ന കഥയെക്കുറിച്ച് തൊണ്ണൂറുകളുടെ ആദ്യമാണ് ഞാനൊരു ലേഖനം എഴുതിയത് .അത് എൻ്റെ 'അഹംബോധത്തിൻ്റെ സർഗാത്മകത' കേരള സാഹിത്യ അക്കാദമി ,1995) എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പിന്നീട് രാമേട്ടൻ,ഗൗരി,പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് ,പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി തുടങ്ങിയ കഥകൾ എന്നെ വശീകരിച്ചു. ടി. പത്മനാഭൻ്റെ കഥകളെ കുറേക്കാലത്തേക്ക് പിന്തുടരുക മാത്രമാണ് ചെയ്തത് .വായനയുടെ സ്മൃതികളിലേക്ക് ആ കഥകൾ ചെന്ന് പുതുമുകുളങ്ങളായി പരിണമിച്ചു. വിരലുകളിലും രോമകൂപങ്ങളിലും സാഹിത്യത്തിൻ്റെ പുതുനാമ്പുകൾ പൊന്തിവരുന്നത് അറിയുന്നത് മികച്ച രചനകളിലൂടെ കടന്നു പോകുമ്പോഴാണ്.പത്മനാഭൻ്റെ കഥകൾ ആ അറിവ് തന്നിട്ടുണ്ട്. വായനയ്ക്ക്  ഋതുക്കൾ നൽകുന്ന സൗന്ദര്യമാണത്. 

ഇപ്പോൾ 'കൃഷ്ണൻകുട്ടി' എന്ന കഥയിൽ മനസ്സ് അർപ്പിക്കുന്നു. അത് ഒരു സാന്ത്വനമാണ്. ഊഷരമായ മനുഷ്യബന്ധങ്ങൾക്കിടയിൽ ഒരു ഓർമ്മപ്പെടുത്തലായി തീരുകയാണ് ഈ കഥ. അതിൻ്റെ നിലനിൽപ്പിനു വേണ്ടി ഒരു കഥാകൃത്ത് തന്റെ ജീവിതത്തെ സാർത്ഥകമാക്കി പരിവർത്തനപ്പെടുത്തിയിരിക്കുന്നു. കഥാകൃത്ത് സ്വയം കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ധനികനായ കൃഷ്ണൻകുട്ടിയുമൊത്തുള്ള  സഞ്ചാരമാണ് പ്രമേയമായി വികസിക്കുന്നത്. കൃഷ്ണൻകുട്ടി വിളിച്ചാൽ കൂടെ പോകാതിരിക്കാനാവില്ല. ഒരാൾക്ക് ജാമ്യം നിന്ന്, തുക അടയ്ക്കാത്തതിൻ്റെ പേരിലുള്ള മനോവിഷമം നേരിട്ട കഥാനായകൻ അതിന്റെ ഉദാസീനതയിൽ നിന്ന് എഴുന്നേൽക്കുന്നത് കൃഷ്ണൻകുട്ടി വിളിച്ചതുകൊണ്ടാണ്.

മൈലാപൂരിൽ കപാലീശ്വർ സംഗീതസഭയിൽ ശെമ്മാങ്കുടി സ്വാമിയുടെ കച്ചേരി കേൾക്കാനാണ് അവർ പോകുന്നത്. ഓഡിറ്റോറിയത്തിലെത്തി സംഗീതപരിപാടി ആസ്വദിച്ചു.ശെമ്മാങ്കുടി ഒരു മണിക്കൂർ പാടി; ഖരഹരപ്രിയ ആനന്ദത്തിൽ ആഴ്ത്തിക്കളഞ്ഞു.തിരിച്ച് കാറിൽ പോകുമ്പോഴാണ് മറ്റൊരു അധ്യായം തുറക്കുന്നത്. മദിരാശിയിലെ സാഹിതീസഖ്യത്തിലേക്ക് ഒരു സന്ദർശനം നടത്തിയാലോ എന്ന് കൃഷ്ണൻകുട്ടിയാണ് ചോദിക്കുന്നത്.  അതിന്റെ സാരഥിയായിരുന്ന പരമേശ്വരൻ മരിച്ചു .അതോടെ സഖ്യം നിർജീവമായി. അയാൾ കഥാനായകന്റെ സുഹൃത്തായിരുന്നു. പിന്നീട് കഥാനായകൻ വിഷാദത്തോടെ  ഇങ്ങനെ പറഞ്ഞു:'അല്ലെങ്കിൽ പോകണ്ട. ആരെ കാണാനാണ്, കേൾക്കാനാണ് അവിടെ പോകേണ്ടത്? ഗോവിന്ദൻ പോയി,നമ്പ്യാർ പോയി , കൊടുങ്ങല്ലൂർ പോയി ...ഇപ്പോൾ പരമേശ്വരനും പോയി. ഇവരൊന്നുമില്ലാത്ത സമാജത്തിൽ... വേണ്ട... വേണ്ട...'

ആ വാക്കുകൾ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു. എത്ര യുദ്ധങ്ങൾ നാശം കൊയ്താലും  മനുഷ്യർ മരിക്കുന്നില്ലെന്ന് അറിയിച്ചത്  ആ വാചകങ്ങളാണ് .ഓർമ്മകളിൽ ജീവിക്കുന്നവരുടെ സ്വഭാവമാണത്.  അവർ ഓർമ്മകളിൽ നിറയെ ജീവിതം സംഭരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ മരണം അവരെ ഓർമ്മയുടെ അറകളിലേക്ക് കൊണ്ടുപോകും.  അതിനിടയിൽ അവർ ഹോട്ടലിലെത്തി ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നു. കൃഷ്ണൻകുട്ടിക്ക് പ്രിയപ്പെട്ട ഒരു യുവാവും യുവതിയും വന്ന് അദ്ദേഹത്തിൻ്റെ കാലിൽ വണങ്ങുന്നത് കണ്ടപ്പോൾ  കഥാനായകനു ആകാംക്ഷയായി. ഡ്രൈവറോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, കൃഷ്ണൻകുട്ടി പണ്ട് കിടക്കാൻ ഇടവും തൊഴിലും നൽകി സഹായിച്ച ഒരു സ്വാമിയുടെ പേരക്കുട്ടികളാണവർ.സ്വാമി മരിച്ചുപോയി .ഭാര്യയും മകനും നേരത്തെ മരിച്ചു .ആ പേരക്കുട്ടികൾ ഇപ്പോൾ സിംഗപ്പൂരിൽ നല്ല നിലയിലാണ്. തിരിച്ചു കാറിൽ കയറി യാത്ര തുടർന്നപ്പോൾ കൃഷ്ണൻകുട്ടി പറഞ്ഞു:'എല്ലാം അനാഥമായി. എല്ലാം... ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രം ബാക്കി. ഗോവിന്ദൻ പോയി, ദാമോദരൻ നായർ പോയി, നമ്പ്യാർ പോയി ,കൊടുങ്ങല്ലൂർ പോയി... വല്ലാത്ത ഒരു ശൂന്യത ...'

ജീവിതാനുരാഗം 

ഇതാണ് കൃഷ്ണൻകുട്ടിയും കഥാനായകനും തമ്മിലുള്ള മാനസികമായ അടുപ്പം .രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നു. രണ്ടുപേരും പണത്തിനും പദവിക്കും അപ്പുറം ശുദ്ധമായ സൗഹൃദത്തിൽ വിശ്വസിക്കുന്നു. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി സൗഹൃദം കൂടുന്നവരാണ് അധികവും. അതിനിടയിലാണ് കൃഷ്ണൻകുട്ടി കഥാനായകനെ കൂടെ താമസിക്കാൻ ക്ഷണിക്കുന്നത്. കഥാനായകൻ  ഇപ്പോൾ ഒറ്റയ്ക്കാണ്. ഭാര്യ മരിച്ചു. സഹോദരിമാരും മരിച്ചു.മരുമക്കൾ വിദേശത്താണ് .ആകെ കൂട്ടിനുള്ളത് പൂച്ചകളും നായ്ക്കളും മാത്രം .ഇവരുടെ കാര്യം നോക്കാൻ  താൻ സുരക്ഷിതമായ മാർഗം  നോക്കാമെന്ന് കൃഷ്ണൻകുട്ടി ഉറപ്പു കൊടുക്കുന്നു. കഥാനായകൻ അത്  സമ്മതിക്കുകയും ചെയ്തു. ഇത്രയും സംഭവങ്ങൾ ഒരു സ്വപ്നത്തിന്റെ രൂപത്തിലാണ് കഥയിൽ വിവരിക്കുന്നത്.നല്ല ചിന്ത നല്ല സ്വപ്നങ്ങൾ ജനിപ്പിക്കുമായിരിക്കും .നല്ല സ്വപ്നങ്ങൾ എത്രയോ വലിയ ഭാഗ്യമാണ് .സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ കണ്ടത് ഇതാണ്: 'കിടക്കയിൽ അഞ്ഞൂറിന്റെ പുത്തൻ ബാങ്കുനോട്ടുകളുടെ ഒരു വലിയ കെട്ട്.'
കൃഷ്ണൻകുട്ടി രാത്രിയിൽ വന്ന് നോട്ടുകെട്ടുകൾ കിടക്കയിൽ വെച്ചിട്ട് പോയിരിക്കാമെന്ന് കഥാനായകൻ  ചിന്തിക്കുന്നു.

ടി. പത്മനാഭൻ എന്ന കഥാകൃത്ത് തുടക്കം മുതൽ പരിപാലിച്ചു പോരുന്ന സ്നേഹസംസ്കാരം, ഹൃദയമമത, ജീവിതാനുരാഗവിവശത, സാന്ത്വനം തേടൽ എല്ലാം കഥയിൽ ഉദിച്ചുയരുകയാണ്.അദ്ദേഹത്തിൻ്റെയടുത്ത് കൃഷ്ണൻകുട്ടി എന്ന സന്മനസ്സുള്ള, സമ്പന്നനായ സുഹൃത്ത് വരുന്നത് ജീവിതത്തെ സ്നേഹിക്കുന്നതു കൊണ്ടാണ്. ഓസ്ട്രേലിയൻ ടെലിവിഷൻ എഴുത്തുകാരി റോണ്ടാ ബയൺ 'ദ് സീക്രട്ട്' എന്ന കൃതിയിൽ, മനസ്സിൽ തീവ്രമായി ആഗ്രഹിക്കുമ്പോൾ ഫലം അനുകൂലമായി വരുമെന്നു പറയുന്നുണ്ട്. നമ്മുടെ മനസ്സാണ് നല്ലത് വരാൻ കാത്തിരിക്കുന്നത് .ചീത്ത കാര്യങ്ങളോട് കൂട്ടുകൂടരുത്. പണക്കാരോട് അസൂയ ഉണ്ടായാൽ പണം ലഭിക്കില്ല. ലോകത്തിന്റെ ധനാത്മകമായ ചലനങ്ങളെ ഏറ്റെടുക്കണം. അപ്പോൾ അതിൻ്റെ കമ്പനങ്ങൾ നമ്മളിലേക്ക് പ്രസരിക്കും. 

ടി.പത്മനാഭൻ ദാരിദ്ര്യത്തെ ഉപാസിക്കുന്ന കഥാകൃത്തല്ല. മലയാളത്തിലെ പല കഥാകൃത്തുക്കളും  ദാരിദ്ര്യദുഃഖത്തെ ആരാധിക്കുന്നവരാണ്. എന്നാൽ പത്മനാഭൻ തൻ്റെ ചുറ്റുപാടിനെ വസന്തത്തിന്റെ ആഗമനം വിളിച്ചറിയിക്കുന്നു .ഉണർന്നിരിക്കാൻ ആഹ്വാനം ചെയ്യുന്നു. മനുഷ്യൻ്റെ ശ്രേയസ്സും അന്തസ്സും കാത്തുരക്ഷിക്കുന്ന ദേവരഥം ഇതാ  ഇതുവഴി കടന്നുപോകുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന കഥാകൃത്താണ്  അദ്ദേഹം .ഗാന്ധിജിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. നമുക്ക് വേണ്ടി ഷർട്ട് ധരിക്കാതെ നടന്ന അദ്ദേഹം എല്ലാം ത്യജിച്ചു.അതേസമയം ഗാന്ധിജി ദാരിദ്ര്യത്തെ ഉപാസിച്ചു എന്ന പറയാതിരിക്കാനാവില്ല. തനിക്ക് ലഭിക്കുന്ന കത്തുകളുടെ മറുവശത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് മറുപടി എഴുതി അയക്കുന്നതിലൂടെ ഗാന്ധിജി ദാരിദ്ര്യത്തെ ആദരിക്കയാണ് ചെയ്തത്. ഒരു തുണ്ട് കടലാസ് പോലും പാഴാക്കാതെ അതിലൊക്കെ എഴുതുമായിരുന്നു .വസ്ത്രങ്ങൾ പോലും നിത്യോപയോഗത്തിനല്ലാതെ വാങ്ങി സൂക്ഷിക്കുമായിരുന്നില്ല .എല്ലാം ഈ വിധം നിരസിക്കുമ്പോൾ ദാരിദ്ര്യത്തിലെത്തും. ഗാന്ധിജി ഇന്ത്യൻ ജനതയുടെ മനസാക്ഷിക്കകത്ത് കയറിയിരുന്ന് ദാരിദ്ര്യത്തെ ഒരു ശീലമാക്കണമെന്ന് മന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.ഈ ലോകത്തെ നല്ല വസ്ത്രമോ ഭക്ഷണമോ പാർപ്പിടമോ വേണ്ടെന്നു വയ്ക്കുന്നതിനെ ലാളിത്യമായി കാണാനാവില്ല. ദാരിദ്യത്തെ തത്ത്വചിന്താപരമായി മഹത്വവൽക്കരിക്കുന്നതിനോട് യോജിക്കാനാവില്ല. ദാരിദ്ര്യം നമ്മുടെ ലക്ഷ്യമല്ല; താൽക്കാലികമായ അവസ്ഥയാണ്. മഹാപ്രചോദന പ്രഭാഷകനായ മഹാത്രിയ പറഞ്ഞു, ഒരു ക്ഷേത്രത്തിലേക്ക് ആരാധനയ്ക്ക് പോകുന്ന നിങ്ങൾ ആദ്യം കാണുന്നത് ശ്രീകോവിലിലെ മൂർത്തിയെയാണ്. വഴി വക്കിലിരിക്കുന്ന യാചകരെയല്ല. യാചകരെ ആരാധിച്ചാൽ ദാരിദ്ര്യമാണ് കൂടെ പോരുക .ശ്രീകോവിലിലെ മൂർത്തി സുഭിക്ഷിതയാണ് തരുന്നത്. ജീവിതം തഴച്ചു വളരാനുള്ള വിഭവങ്ങൾ അവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്നു .എന്നാൽ ആദ്യമേ തന്നെ യാചകരെ ആദരിച്ചാൽ അത് ദാരിദ്ര്യത്തോടുള്ള ആരാധനയായി മാറും. കോവിലിലെ ആരാധന കഴിഞ്ഞ് തിരിച്ചുവരുമ്പോൾ യാചകരെ സഹായിക്കാം.

ജീവിതത്തേക്കാൾ സത്യം 

പ്രായം ചെല്ലുംതോറും മനുഷ്യമനസ്സ് എന്തിലും കുറ്റം കണ്ടുപിടിക്കാൻ താല്പര്യപ്പെടുന്നു. മനസ്സിൻ്റെ സ്വഭാവമാണത്. എന്നാൽ പത്മനാഭന് പ്രായമേറിയപ്പോൾ ശിശുസഹജമായ നിഷ്കളങ്കതയിലും  സ്നേഹാർദ്രതയിലും അദ്ദേഹത്തിൻ്റെ കഥകൾ വിങ്ങുകയാണ്. തൻ്റെ നഷ്ടപ്പെട്ട ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് അദ്ദേഹം  എഴുതുമ്പോഴും വായിക്കുമ്പോഴും ഓർക്കുന്നത്. അത് നിരുത്സാഹപ്പെടുത്തുകയല്ല , പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. മനുഷ്യരുടെ ഓർമ്മകൾ പേറി ജീവിതത്തെ അർത്ഥവത്താക്കുന്നു. എല്ലാത്തിലും തിന്മകാണുന്നവരുടെ മറുചേരിയിലാണ് അദ്ദേഹമെന്ന് ഈ കഥയും തെളിയിക്കുന്നു. ലോകത്തെ  അധിക്ഷേപിക്കാനല്ല അതിന്റെ വൈവിധ്യമാർന്ന സൗന്ദര്യം ആസ്വദിക്കാനും അതിനെക്കുറിച്ച് പറയാനുമാണ് സമയം കണ്ടെത്തുന്നത് .ഉദാസീനത ,മറവി, വിമുഖത തുടങ്ങിയ രാക്ഷസസൈന്യവുമായി ഏറ്റുമുട്ടി കൊണ്ടാണ് ഓരോ കഥയും എഴുതുന്നത് .സമൂഹത്തിലെ തിന്മകൾ തന്നെ ബാധിക്കാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തുന്നു. വീട്ടിൽ വളർത്തുന്ന പൂച്ചകളും നായ്കളും ,തനിക്കു നഷ്ടപ്പെട്ടു എന്നു കരുതിയ സ്നേഹത്തെ പുന:സൃഷ്ടിക്കാനും  പ്രത്യക്ഷവത്ക്കരിക്കാനും വേണ്ടിയുള്ള പരിഹാരക്രിയയുടെ ഭാഗമാണ്. 

ഹെമിംഗ്വേ പറഞ്ഞു, 'എല്ലാ നല്ല പുസ്തകങ്ങൾക്കും പൊതുവായ ഒരു കാര്യമുണ്ട്. അത് യഥാർത്ഥത്തിൽ സംഭവിക്കുന്നതിനേക്കാൾ സത്യമായിരിക്കും.' ഇത് പത്മനാഭൻ്റെ 'കൃഷ്ണൻകുട്ടി'യുടെ കാര്യത്തിലും സത്യമാണ്'. ഈ കഥ ഒരു സ്വപ്നമാണല്ലോ. എന്നാൽ അത് സത്യമായി വായനക്കാർക്ക് അനുഭവപ്പെടുന്നു. കഥയിൽ പരാമർശിക്കുന്ന വ്യക്തികളോട് പോലും വായനക്കാർക്ക് ആത്മബന്ധം തോന്നുന്നു .വികാരങ്ങൾ ഉപരിപ്ളവമായി പറഞ്ഞുപോകുന്നതല്ലാതെ പുതിയ കഥാകൃത്തുക്കളിൽ ഭൂരിപക്ഷത്തിനും അത് വായനക്കാരന്റെ മനസിൽ നോവായി രൂപാന്തരപ്പെടുത്താൻ കഴിയുന്നില്ല. പത്മനാഭൻ്റെ വിജയം അവിടെയാണ്. അദ്ദേഹം മനുഷ്യമഹത്വത്തിൽ വിശ്വസിക്കുന്നു. ടെലിവിഷൻ ചർച്ചകളിലെ ഭീകരമായ  അവസരവാദവും പൊതുമണ്ഡലത്തിലെ അതിരുവിട്ട അക്രമാസക്തിയും ആരോടും ക്ഷമിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുജീവിതവും കണ്ടു മടുത്ത കഥാകൃത്താണ് അദ്ദേഹം .അതുകൊണ്ടു തൻ്റെ കഥയിൽ പ്രത്യാശ നിലനിർത്തണമെന്ന് തീരുമാനിക്കുന്നു.

റോണ്ടാ ബയൺ എഴുതി, 'നിങ്ങളുടെയുളളിൽ, ആഴത്തിൽ ,കണ്ടെത്തപ്പെടാനായി കാത്തു കിടക്കുന്ന സത്യമുണ്ട്. ആ സത്യം ഇതാണ്: ജീവിതം വാഗ്ദാനം ചെയ്യന്ന എല്ലാ നല്ല കാര്യങ്ങളും നിങ്ങൾ അർഹിക്കുന്നു.' ഇത് തടയുകയാണ് ഗാന്ധിജി ചെയ്തത്. അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തനത്തോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടാണ്  ഇത് പറയുന്നത് .

ഞാൻ തൊണ്ണൂറുകളിൽ, കണ്ണൂരിൽ പത്മനാഭൻ്റെ പള്ളിക്കുന്നിലെ വീട്ടിൽ പോയിട്ടുണ്ട്. ഇപ്പോൾ സുഹൃത്തും  പ്രസാധകനുമായ സി. പി. ചന്ദ്രൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട കാര്യം ഫെയ്സ്ബുക്കിൽ വായിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയാൻ നേരം 'പത്മരാഗം' എന്ന പുസ്തകം പത്മനാഭൻ സമ്മാനമായി നൽകി. ടി.അജീഷ് എഴുതിയ പത്മനാഭൻ്റെ ജീവിതകഥയാണത്. 

രജതരേഖകൾ 

1)ഇന്ത്യ ചൈനയിലേക്ക് വിമാനസർവീസ്  പുനരാരംഭിക്കുകയാണെന്നറിഞ്ഞു. നമ്മുടെ സാംസ്കാരിക സവിശേഷതകളെ ചൈനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ  സാധിക്കട്ടെ. മലയാള സാഹിത്യരചനകൾ ചൈനീസ് ഭാഷയിൽ വന്നാൽ ആരെങ്കിലും എതിർക്കുമോ? ചൈനീസ് കവി ഗൂ ചെങ് രചിച്ച 'മഞ്ഞുമനുഷ്യൻ'(കലാപൂർണ, ഒക്ടോബർ)മുരളി ആർ പരിഭാഷപ്പെടുത്തിയിരിക്കുന്നു.തൻ്റെ പകരക്കാരനായി അതിഥികളെ വരവേൽക്കാൻ കവി നിർമ്മിച്ച മഞ്ഞുമനുഷ്യനെക്കുറിച്ചാണ് കവിത. കവിതയുടെ ആന്തരമായ ഗുണം ഇവിടെ കാണാം.

'ആ മഞ്ഞു മനുഷ്യൻ പുഞ്ചിരിച്ചില്ല.
ഒന്നും ശബ്ദിച്ചില്ല.
പിന്നെ,തിളങ്ങുന്ന സൂര്യൻ
അയാളെ ഉരുക്കികളഞ്ഞു.
അയാൾ ഇപ്പോൾ എവിടെയാണ്?
ആ മധുരിക്കുന്ന ഹൃദയം എവിടെയാണ് ?
കണ്ണുനീരുകളുടെ ചെറു ചേറ്റുകുളത്തിന്നരികെ 
ഒരു തേനീച്ചയുടെ മുളക്കം.'

2)മലയാള നാടകവേദിക്ക് പരീക്ഷണാത്മകമായ സംവേദനക്ഷമത  സമ്മാനിച്ച ജി .ശങ്കരപ്പിള്ളയുടെ നാടകങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കേരള സംഗീത നാടക അക്കാദമി മുന്നോട്ടുവരണം. ശങ്കരപ്പിള്ള നാടകോത്സവം തന്നെ ആവശ്യമാണ്. അക്കാദമിയുടെ ജോലി അവാർഡ് കൊടുക്കൽ മാത്രമാകരുത്, കേരള സാഹിത്യ അക്കാദമിയെ പോലെ.

3)ജീവിതം ഒരു വഴിയോര സത്രമാണെന്ന അർത്ഥത്തിൽ കെ. ഡി .ഷൈബു മുണ്ടയ്ക്കൽ (മെട്രോ വാർത്ത വാർഷികപ്പതിപ്പ്)എഴുതിയ കവിത ശ്രദ്ധേയമായി. ജീവിതത്തിൻ്റെ യാത്രയെ സാന്ദർഭികമായി എത്തിച്ചേരുന്ന വഴിയമ്പലങ്ങളോട് ഉപമിച്ചിരിക്കുന്നു.

'ഓരോ വാഴ്വുമൊരു വഴിയമ്പലം
പുലരവേ പുലരവേ
പുതുപുതു യാത്രികർ 
പുതു പുതു വേഷങ്ങൾ
പടികടന്നെത്തുന്ന വഴിയമ്പലം 
ഓരോ വാഴ്വുമൊരു 
വഴിയോരസത്രം.'

4)സമകാലിക മനുഷ്യബന്ധങ്ങളിലെ  അസംബന്ധങ്ങളും നുണകളും തുറന്നുകാട്ടുകയാണ് എൻ.കെ.ഷീലയുടെ 'ഉള്ളുരുക്കങ്ങൾ'(മെട്രോവാർത്ത വാർഷികപ്പതിപ്പ്)എന്ന കവിത.

'തെന്നലിൽ പൂ കളിച്ചീടും
ഞെട്ടുറച്ചങ്ങിരിക്കവേ
തെല്ലിളക്കമതിനേശിയാൽ 
കാറ്റ് വീഴ്ത്തീടും പൂവിനെ 
കൂമ്പുവാടാത്തയിഷ്ടത്തിൻ
താക്കോലിട്ടു തുറക്കുക .
അഹം പൂട്ടിയ ശ്രീകോവിൽ 
മമതയ്ക്കൊത്തു വാഴുവാൻ.'

5)യുക്തിവാദിയും നിശിത വിമർശകനും പ്രമുഖ നാടകകൃത്തുമായ എൻ.എൻ.പിള്ള സാമൂഹ്യമണ്ഡലത്തെ വ്യാഖ്യാനിച്ചു പരിശോധിച്ചപ്പോൾ തോപ്പിൽ ഭാസി നാടകത്തെ സാമൂഹ്യപരിവർത്തനത്തിനുള്ള  ഉപകരണമാക്കി.ആധുനിക കേരളത്തിൻ്റെ അടയാളമായി നിൽക്കുകയാണ് തോപ്പിൽ ഭാസിയുടെ നാടകങ്ങളും അതിലെ പാട്ടുകളും .

6)പ്രമുഖ കവി രാജൻ സി.എച്ച് എഴുതിയ പുതിയ കവിതകളുടെ  മൂന്നു സമാഹാരങ്ങളും വായിച്ചു -തലയെ വിഴുങ്ങും വാല്(ഹൈക്കു കവിതകൾ ,നിത്യ പബ്ലിക്കേഷൻസ് ഭോപ്പാൽ),ഒളിച്ചുകടത്തുന്ന ജീവിതം (മലയാളഭൂമി ബുക്സ്), അയനാഭിരാമം (കോർപ്പസ് തിരുമല) എന്നിവ .

'ഒരു കവിയും 
ഒരൊറ്റ ഭാഷയിലെഴുതുകയില്ല.
ഒരൊറ്റ ഭാഷയും
ഒരു കവിയിലും നിറയുകയുമില്ല' -
എന്നെഴുതുന്ന രാജൻ വാക്കുകളിൽ ഇന്നത്തെ യാഥാർത്ഥ്യത്തെ തിളച്ചുമറിയുന്ന അനുഭവമാക്കി മാറ്റുന്നു. കുറച്ച് വാക്കുകളിൽ ജീവിതാനുഭവത്തെ അതിസൂക്ഷ്മമായി ആവിഷ്കരിക്കാൻ ഈ കവിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്.

7)ജീവിതത്തെക്കുറിച്ച് ഫ്രാൻസ് കാഫ്ക എഴുതി:'ജീവിതം മോടിയായി വേഷം ധരിച്ചെത്തുന്നവരുടെ, മേക്കപ്പിട്ടു നടക്കുന്നവരുടെ  കൂട്ടമാണ് .അവിടെ യഥാർത്ഥമുഖവുമായെത്തിയ എനിക്ക് എന്നെക്കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നുന്നു.' 

8)സംവിധായകൻ ജി. അരവിന്ദനെയും  അദ്ദേഹത്തിൻ്റെ സഹോദരനെയും കണ്ടിട്ടുണ്ട്. രണ്ടു പേരെയും കണ്ടാൽ ഒരുപോലെയിരിക്കും. അസാമാന്യമായ വശീകരണശേഷിയാണ് അവർക്കുണ്ടായിരുന്നത്. ഏത് അപരിചിതനും അവരെ കണ്ടാൽ നിശ്ശബ്ദനാവുകയോ എഴുന്നേൽക്കുകയോ ചെയ്യും. അവരാകട്ടെ സമ്പൂർണ്ണ മൗനത്തിലായിരിക്കും.

Sunday, January 4, 2026

ശിവഗിരിയിലെ പാചകശാലയിൽ ഗുരു അദ്വൈതത്തെ പുനർനിർവ്വചിച്ചു : എം.കെ.ഹരികുമാർ



തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായ സാഹിത്യസമ്മേളനത്തിൽ എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണം.
 
 
ശിവഗിരി സാഹിത്യ സമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു.



 
റിപ്പോർട്ട്.എൻ. രവി 


ശിവഗിരി :ശിവഗിരിയിലെ പാചകശാലയിൽ പുലയക്കുട്ടികളെയും പറയക്കുട്ടികളെയും പാചകപ്പണിയിൽ പങ്കെടുപ്പിച്ച് അവരുണ്ടാക്കിയ ഭക്ഷണം പ്രമാണിമാർക്ക് വിളമ്പുകയും അത് ആ സമയത്ത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതാണ് അദ്വൈതമെന്ന് സാഹിത്യവിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എം.കെ. ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:
"ഇവിടെ തന്നിരിക്കുന്ന വിഷയം സമകാലിക സാഹിത്യത്തിൽ ഗുരുവിന്റെ സാന്നിധ്യം എന്നതാണ്. സാന്നിധ്യം മാത്രം മതിയെങ്കിൽ പലതും ചൂണ്ടിക്കാണിക്കാനാവും. തെരുവിലേക്കിറങ്ങിയാൽ ഗുരുവിന്റെ ഒരു ചിത്രം കാണാതിരിക്കില്ല. ഗുരുവിനെക്കുറിച്ചുള്ള ചിലരുടെ പ്രഭാഷണം കേൾക്കാം. ചിലർ ഗുരുവിനെക്കുറിച്ച് കവിതയെഴുതുന്നു.എന്നാൽ ഇത്തരം സാന്നിദ്ധ്യങ്ങൾ ഗുരുവിൻ്റെ യഥാർത്ഥമായ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ പര്യാപ്തമല്ല. ഗുരുവിൻ്റെ ആന്തരികമായ സത്യത്തെ   എവിടെയും കാണാനില്ല. ഗുരുവിൻ്റെ ആന്തരികമായ സാഹിത്യത്തെ എവിടെയും പ്രാവർത്തികമാക്കുന്നില്ല. കഴിഞ്ഞ 85 വർഷത്തെ മലയാളസിനിമയിൽ നിന്ന് ഗുരുവിനെ ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. സിനിമയിൽ ഗുരുവിൻ്റെ ചിത്രം വൃത്തിയായി കാണിക്കാറില്ല. വല്ലപ്പോഴും കാണിക്കുന്നത് ഓലകൾക്കിടയിൽ തിരുകി വച്ച നിലയിലാണ്. അല്ലെങ്കിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്ത് കാണാം. അതുമല്ലെങ്കിൽ ഏതാനും കുടുംബങ്ങൾ താമസിക്കുന്ന ഒരു സ്ഥലത്ത് ഒരു ഇടനാഴിയുടെ അറ്റത്ത് അവ്യക്തമായി,അപ്രധാനമായി വച്ചിരിക്കുന്ന നിലയിലായിരിക്കും കാണുക. ഇത് ഗുരു നേരിടുന്ന അയിത്തമാണ്. ഗുരുവിനെ സിനിമാപ്പാട്ടുകളിൽ പോലും കാണാനില്ല.സാഹിത്യത്തിൽ നിന്ന് ഗുരു പാടെ മാറ്റി നിർത്തപ്പെട്ടിരിക്കയാണ്.പലരും  ഗുരുവിനെ പ്രതിരോധത്തിലാക്കുകയാണ്. എന്നാൽ ചില പ്രസിദ്ധീകരണങ്ങളിൽ ഗുരുവിനെ വിമർശിക്കുന്ന ലേഖനങ്ങൾ കാണാറുണ്ട്. ഒരു പ്രമുഖ വാരികയുടെ പ്രത്യേക പതിപ്പിൽ ഗുരുവിൻ്റെ കൃതികൾ രചിച്ച തീയതിയും സമയവും  അന്വേഷിക്കുന്ന ലേഖനം ഒരു കഥാകൃത്തെഴുതിയത് കണ്ടു.പ്രത്യക്ഷത്തിൽ നിരുപദ്രവമെന്ന് തോന്നുമെങ്കിലും വിഷലിപ്തമായ ഒരു ലക്ഷ്യം അതിനുണ്ടായിരുന്നു. ബൈബിളിൽ സുവിശേഷം എഴുതിയതിൻ്റെ ഡേറ്റ് നോക്കിയാണോ നമ്മൾ വായിക്കുന്നത്? ഇതുപോലുള്ള വിഡ്ഡിത്തങ്ങളാണ് ചില കഥാകൃത്തുക്കൾ ആലോചിക്കുന്നത്.   ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ ഒരു സന്ദേശമാണെന്നറിയണം. അത് നമ്മെ അവകാശബോധമുള്ളവരാക്കുന്നു.  മുഖ്യധാരയിലെ ശിവന്മാരെ തൊഴാൻ  അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ സ്വന്തം ക്ഷേത്രങ്ങൾ നിർമ്മിച്ച് ഞങ്ങളുടെ ശിവനെ പ്രതിഷ്ഠിക്കുമെന്ന് തെളിയിച്ചതാണ് ഗുരുവിൻ്റെ വിപ്ലവം. അത് നമ്മുടെ വിമോചനമാർഗമായി കാണണം. ഗുരു അദ്വൈതത്തെ പുനർനിർവ്വചിച്ചു .ശിവഗിരിയിലെ പാചകശാലയിലേക്ക് പറയക്കുട്ടികളെയും പുലയക്കുട്ടികളെയും കയറ്റി വിട്ട്  പാചകം ചെയ്യിച്ച് അത് ഉള്ളൂരിനെ പോലെയുള്ള മഹാന്മാർക്ക് വിളമ്പിക്കൊടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ് ഗുരുവിൻ്റെ നവീകരിച്ച അദ്വൈതം. അവിടെ എല്ലാം ഒന്നാണെന്ന് വരുന്നു. കേവല സന്യാസിമാർ പറയുന്നതല്ല അദ്വൈതം. ഇന്നും പ്രാമാണിമാർ പറയക്കുട്ടികളും പുലയക്കുട്ടികളും പാചകം ചെയ്ത ഭക്ഷണം കഴിക്കുമോ എന്ന് പരിശോധിക്കണം. ഗുരു ഒരു പുതിയ മനുഷ്യനെ അവതരിപ്പിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നതിലെ മനുഷ്യൻ നമ്മളല്ല; അത് കേവലമനുഷ്യനാണ്. ആ മനുഷ്യനിൽ നമ്മളില്ല .നമ്മൾ പകയുള്ളവരും ചതിക്കുന്നവരും വെറുക്കുന്നവരുമാണ്. ഫെയ്സ്ബുക്ക് തുറന്നാൽ വെറുപ്പിൻ്റെ ഭാണ്ഡക്കെട്ട് അഴിഞ്ഞുവീഴുകയായി.ഗുരുവിൻ്റെ മനുഷ്യൻ അനുകമ്പയുള്ളവനാണ്. അനുകമ്പയില്ലാത്തവനെ ഗുരു നാറുന്ന ഉടലെന്ന് വിളിച്ചിട്ടുണ്ട്. നാം എത്രയോ ദൂരം നടന്നാലാണ് ഗുരുവിൻ്റെ 'മനുഷ്യൻ' എന്ന ആശയത്തിലെത്തുക? നാം ആ 'മനുഷ്യനി'ലേക്ക് എത്തിച്ചേരേണ്ടതുണ്ട്. സമൂഹം അതിൽ നിന്ന് വളരെ ദൂരെയാണ്. ഭക്ഷണം ചോദിക്കുന്ന ആദിവാസിയെ തല്ലിക്കൊല്ലുന്നു .ഉത്തരേന്ത്യയിൽ നിന്നെത്തിയ സാധുമനുഷ്യൻ മർദ്ദനമേറ്റു മരിക്കുന്നു. രണ്ടു സമുദായങ്ങളിൽപ്പെട്ടവർ തമ്മിലുള്ള കല്യാണങ്ങൾ മുൻകാലങ്ങളിൽ നടന്നിരുന്നു .ഇപ്പോൾ ജാതി മാറി കല്യാണം കഴിച്ചാൽ മാതാപിതാക്കൾ തന്നെ വന്നു തല്ലിക്കൊല്ലും.പ്രണയിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്.  ഇതാണോ ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഗുരു കണ്ട കേരളം ?സാംസ്കാരിക രംഗത്ത് സമ്മേളനങ്ങളിൽ 'ഞങ്ങളുടെ ആളുകൾ മാത്രം മതി' എന്ന് രാഷ്ട്രീയപാർട്ടികളുടെ കീഴിലുള്ള ആളുകൾ പോലും തീരുമാനിക്കുന്നു!. അവർക്ക് ഞങ്ങളുടെ ആളുകൾ മാത്രം മതി എന്ന കാഴ്ചപ്പാടാണ്. അതിൽ മഹത്വമോ മനുഷ്യത്വമോ ജനാധിപത്യമോ ഇല്ല .അത് ഫ്യൂഡൽ കാഴ്ചപ്പാടാണ്. ഏത് മേഖലയിലായാലും അസ്പൃശ്യതയാണ് ഏറ്റവും വലിയ തിന്മ. അസ്പൃശ്യത ഗുരുവിന് എതിരായ മാനസികാവസ്ഥയാണ്.അതുകൊണ്ട് ഗുരുവിൻ്റെ വെറും സാന്നിദ്ധ്യം മാത്രം പോരാ ;ഗുരു എന്താണോ മാനവികത എന്ന നിലയിൽ അവതരിപ്പിച്ചത് ആത് പ്രായോഗികമായി ആവിഷ്കരിക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും വ്യത്യാസങ്ങളില്ലാതെയിരിക്കാവുന്ന പ്ലാറ്റ്ഫോമുകൾ ഉണ്ടാവുകയാണ് വേണ്ടത് -ഹരികുമാർ പറഞ്ഞു. 

ഗുരുവിനെക്കുറിച്ച് നൂറ് ലേഖനങ്ങൾ എഴുതിയ എം.കെ. ഹരികുമാർ വർത്തമാനകാലത്ത്  ഗുരുദർശനങ്ങൾക്ക് ഏറ്റവുമധികം  പ്രചാരമുണ്ടാക്കിയ വ്യക്തിയാണെന്ന് സ്വാഗതപ്രസംഗത്തിൽ ശിവഗിരി മാസിക ചീഫ് എഡിറ്റർ അവ്യയാനന്ദ സ്വാമി പറഞ്ഞു.ഹരികുമാറിൻ്റെ 'ശ്രീനാരായണായ' എന്ന നോവൽ സാഹിത്യരംഗത്ത് അപൂർവ്വമായ സംഭവമാണ്. പുതിയൊരു വീക്ഷണവും കലയും ഭാഷയുമാണത് .അദ്ദേഹം തീക്ഷ്ണമായി ചിന്തിക്കുകയാണ്. ഗുരുവിനെ കണ്ടെത്തുകയാണ്. അദ്ദേഹത്തിൻ്റെ 'ദൈവദശകത്തിലെ ദൈവം' എന്ന പുസ്തകം പുതിയൊരു  വ്യാഖ്യാനമാണ് അവതരിപ്പിക്കുന്നത് .അദേഹം എഴുതുമ്പോൾ ഒരു പുതിയ മാനം കൈവരുന്നു ,ആശയത്തെ  നവീകരിക്കുന്നു. പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് ,കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി 'എന്നീ പഠനപരമ്പരകൾ ഗുരുസാഹിത്യത്തെ പുതിയ രീതിയിലും ഭാഷയിലും നവീനമായി  അന്വേഷിക്കുകയാണ്. 

എം.മുകുന്ദൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ.പി. രാമനുണ്ണി അദ്ധ്യക്ഷനായിരുന്നു. പി.കെ.ഗോപി, മണമ്പൂർ രാജൻബാബു, മുരുകൻ കാട്ടാക്കട തുടങ്ങിയവർ പ്രസംഗിച്ചു.

.


Tuesday, December 2, 2025

ദുരൂഹതയുടെ നേർക്കുള്ള അമ്പെയ്ത്ത്: ഇവിടെ സാഹിത്യം സ്പന്ദിക്കുന്നു

 

അഭിമുഖം 

എം.കെ.ഹരികുമാർ / കെ.ജി.മഹേന്ദ്രകുമാർ 
 
 
എം.കെ. ഹരികുമാറിൻ്റെ പുതിയ പുസ്തകമായ 'ബുദ്ധിസ്റ്റ് നീലാകാശങ്ങളെ ' മുൻനിറുത്തി ഒരു സംഭാഷണം .
 
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ 
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ 
പ്രസാധകർ: ബോധി ബുക്സ് 

Contact: 9061108334, 9447304886 (whatsaap

 


 

 ഇന്ന് മലയാളത്തിലെ ഏറ്റവും ശക്തനായ സാഹിത്യവിമർശകൻ എം.കെ.ഹരികുമാറാണ്. വിമർശനത്തിൻ്റെ വിവിധ മേഖലകളിൽ ഒരേ പോലെ പ്രാഗത്ഭ്യം തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥ ,കവിത ,വിമർശനം ,തത്വചിന്ത ,നോവൽ ,സിദ്ധാന്തം ,കല ,വേദാന്തം  തുടങ്ങിയ മേഖലകളുടെയാകെ വിമർശകനാണ് അദ്ദേഹം. സംവേദനാത്മക വിമർശനം ,സ്യൂഡോ റിയലിസം ,ഉത്തര- ഉത്തരാധുനികത തുടങ്ങിയ സിദ്ധാന്തങ്ങൾ അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്.  ഇതിനു പുറമെയാണ് ആനുകാലിക സാഹിത്യ ,സാംസ്കാരിക സംഭവങ്ങളുടെ അവലോകനവും വിമർശനവും കൊണ്ട് ഇന്ത്യയിൽ തന്നെ താരതമ്യമില്ലാത്ത അക്ഷരജാലകം  എന്ന  പംക്തിയിലൂടെ കൂടുതൽ ശ്രദ്ധാലുക്കളായ വായനക്കാരെ ആകർഷിച്ചിരിക്കുന്നത്. അനുധാവനം എന്ന പംക്തിയും സമാനതകളില്ലാത്തതാണ്. 

മലയാളവിമർശനത്തിൽ തത്വചിന്തയുടെയും കലയുടെയും സമന്വയത്തിലൂടെ എം.കെ .ഹരികുമാർ അവതരിപ്പിക്കുന്ന മൗലികവും സർഗാത്മകവുമായ സ്വരം വേറിട്ട് കേൾപ്പിക്കുന്ന ഗ്രന്ഥമാണ് 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ'.
അപൂർവമായി മാത്രം സംഭവിക്കുന്ന കൃതിയാണിത്. സാഹിത്യത്തിൻ്റെ  ആത്മാവ് ഇവിടെ സ്പന്ദിക്കുകയാണ്.  യാതൊന്നും അന്യമല്ലെന്ന അറിവ് നമ്മെ ചൂഴുന്നു. ഭാഷയിൽ നവീനവിമർശനത്തിന്റെ സിദ്ധാന്തത്തിനും കലയ്ക്കും ഹരികുമാർ നൽകുന്ന ദിശാസൂചിയായ സംഭാവനകളെക്കുറിച്ചും മലയാളവിമർശനത്തിന്റെ ബഹുസ്വരങ്ങൾക്കിടയിൽ സ്വന്തം ഭാവുകത്വം സൃഷ്ടിച്ചതിനെക്കുറിച്ചും  ഹരികുമാർ ഇവിടെ സംസാരിക്കുന്നു.എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന പ്രതിവാര സാഹിത്യപംക്തി ഇരുപത്തിയേഴ് വർഷം പിന്നിട്ടിരിക്കുന്നു. വായനക്കാർ കാത്തിരുന്ന് വായിക്കുന്ന അക്ഷരങ്ങൾ .ഇത്രയും കാലമായി തുടരുന്ന ഒരു സാഹിത്യ, സാംസ്കാരിക പംക്തി ഇപ്പോൾ ഇന്ത്യയിൽ വേറെയില്ലല്ലോ. ഈ വാർത്തമാനകാലത്ത് മലയാളത്തിൻ്റെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിൽ തിളങ്ങുന്ന ഹരികുമാർ സാഹിത്യവിമർശകനെന്ന നിലയിൽ  സൈദ്ധാന്തികനും കലാകാരനുമാണ്. നവാദ്വൈതം, ഉത്തര- ഉത്തരാധുനികത ,സ്യൂഡോറിയലിസം ,തനിമനസ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ഹരികുമാർ തൻ്റെ വിമർശനസമീപനങ്ങൾക്ക് പുതിയ ഉള്ളടക്കവും അടിത്തറയും സൃഷ്ടിച്ചുകഴിഞ്ഞു.പുതിയ വിമർശനത്തിന്റെ ആവിഷ്കർത്താവായി മാറിയ അദ്ദേഹം, 1984 ൽ എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക് 'വിമർശനത്തെ കവിതയിലേക്കും കലയിലേക്കും ഉയർത്തുകയായിരുന്നു.

ചോദ്യം: 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' എന്ന പേര് എങ്ങനെയാണ് കണ്ടെത്തിയത് ?

എം.കെ.ഹരികുമാർ :വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാനെക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു ലേഖനമെഴുതുന്നത് ഞാനാണ്. ആ ലേഖനത്തിന് നല്കിയ പേരാണിത്. ഒരു ബുദ്ധിസ്റ്റ് തന്നിലേക്ക് തന്നെ ചൂഴ്ന്നിറങ്ങി സകലതിനെയും അതിൽ ലയിപ്പിക്കുന്നു. ഏതൊരു വസ്തുവിലും കാമിക്കാത്തതും  ആഗ്രഹിക്കാത്തതുമായ തലമുണ്ട്. അത് അസ്തിത്വത്തിന്റെ ഏറ്റവും ലളിതമായ ഒരു സാന്നിധ്യമാണ്. ഒരു ചെടി പോലെ നിസ്സംഗവും  നിസ്വാർത്ഥവുമാകുന്നതിന്റെ കലയാണത് .നീലാകാശത്തിന് പോലും ഒരു ബുദ്ധഭാവമുണ്ട്. അത് നിത്യമായ ഉൾപ്രകമ്പനങ്ങളിലാണ്.

ചോദ്യം: ആമുഖത്തിൽ താങ്കൾ എഴുതി: 'ഇവിടെ ഭാഷ ശലഭങ്ങളുടെ പറക്കൽ പോലെയോ ജലോപരിതലത്തിലേക്ക് പരൽമീനുകൾ കുതിച്ചുയരുന്ന പോലെയോ എനിക്കനുഭവപ്പെട്ടു'എന്ന് ?

എം.കെ.ഹരികുമാർ: ഭാഷ ഒരു കാര്യം പറയാനുള്ള ഏറ്റവും മിനിമം പരിപാടിയായി കാണരുത്. ഭാഷ പറയുന്നതിനും അപ്പുറമാണ്. പലതും നാം പറയുന്നുണ്ടെങ്കിലും അപ്പോഴെല്ലാം പറയാത്തത് അവശേഷിക്കുന്നു. ഭാഷയ്ക്കൊരു ഭാഷയുണ്ട്. ഒരാൾ മണിക്കൂറുകൾ സംസാരിക്കുന്നുണ്ടെങ്കിലും ,അത് കഴിയുമ്പോൾ അയാൾ പറയാത്ത ഒരു ഭാഷ നമ്മളിൽ അവശേഷിപ്പിക്കും. ആ ഭാഷയാണ് നാം പരിശോധിക്കുന്നത്. അതിലാണ് നാം സത്യം അന്വേഷിക്കുന്നത്. അതുകൊണ്ട് ഭാഷ പ്രത്യക്ഷത്തിലുള്ള വാക്കുകൾ മാത്രമല്ല സങ്കൽപ്പത്തിലേക്ക് വരുന്ന വാക്കുകളുമാണ്. ഭാഷ, യഥാർത്ഥത്തിൽ ,അതിന് വെളിയിലാണ് അർത്ഥം തേടുന്നത്.
 


 

ചോദ്യം:മനുഷ്യാവസ്ഥയുടെ അഗാധമായ സത്യങ്ങൾ ഒരു നക്ഷത്രസമൂഹം എന്ന പോലെ കാണാറാകുന്നു എന്നെഴുതിയത് ഓർക്കുന്നു. അസ്തിത്വവ്യഥയാണോ ഉദ്ദേശിക്കുന്നത് ?

എം.കെ.ഹരികുമാർ: അസ്തിത്വവ്യഥ  എന്ന് കേൾക്കുമ്പോൾ തന്നെ മുൻവിധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻ സ്വയം തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടവനാണ്. അതിൻ്റെ സംഘർഷത്തിൽ അവനെപ്പോഴും ദുഃഖിതനാണ്. ഇതാണ് സാമാന്യമായ അർത്ഥം. എന്നാൽ ഇതിനേക്കാൾ വിപുലമാണ് അർത്ഥം. ഒരു സ്കൂളിലും ഉൾപ്പെടാതെ ജീവിക്കുന്ന മനുഷ്യരുണ്ടിവിടെ .അവർ എല്ലാറ്റിലേക്കും നോക്കുകയാണ്, വെളിച്ചത്തിനുവേണ്ടി. എല്ലാ തുരങ്കവും ഇരുട്ടിൽ തന്നെ അവസാനിക്കുന്നു. കുറെ ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ തിരിച്ചു പോരാനുള്ള വെമ്പലുണ്ടാവും. ഞാൻ ഒരു മതതത്വത്തിലോ തത്വചിന്തയിലോ ഒതുങ്ങുന്നില്ല. ഞാൻ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നില്ല. എല്ലാറ്റിലൂടെയും കടന്നുപോവുകയാണ്. പല സത്യങ്ങളുണ്ട് ,ആത്യന്തികസത്യം ചിലപ്പോഴൊക്കെ പ്രകാശിക്കും. തൊട്ടടുത്ത നിമിഷം അത് ഇരുളിൽ മായുന്നു .ജീവിതം ശരീരത്തിലാണ്. ചിലപ്പോളത് മനസ്സിലാണ്. ബുദ്ധിയിലും സ്വപ്നത്തിലും ജീവിക്കുന്നു. പ്രേമത്തിലും അകൽച്ചയിലും മറവിയിലും ജീവിക്കുന്നു.എല്ലാം കുറച്ചു നേരത്തേക്കെങ്കിലും സത്യമാണെന്ന് തോന്നിപ്പിക്കുന്നു. എല്ലാം കൈവിട്ടു കളയുമെന്ന് ഉറപ്പായാൽ സ്വന്തം അറിവുകളിലേക്കും ആശ്രയങ്ങളിലേക്കും മമതകളിലേക്കും  തിരിച്ചുവരാനാകും. പൊരുളുകൾ അവസാനിക്കുന്നില്ല .


 

ചോദ്യം: ഈ പുസ്തകത്തിൽ  മയിൽപീലിയെ കുറിച്ചും പുലിയുടെ വിഷാദത്തെ കുറിച്ചും ഓരോ ലേഖനം എഴുതിയിട്ടുണ്ട്. മലയാളഭാഷയിൽ ആദ്യമായിട്ടാണ് ഇത്തരം ലേഖനങ്ങൾ.ഇത് അറിയാത്ത മേഖലകളിലൂടെയുള്ള സാഹസികസഞ്ചാരം പോലെ തോന്നിച്ചു. എങ്ങനെയാണ് ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്?

എം.കെ.ഹരികുമാർ: ഒരു വസ്തുവിനെ സ്നേഹിക്കുമ്പോൾ അതിൻ്റെ തത്വചിന്തയുമുണ്ടാകും. മയിൽപീലി എന്നിൽ അറിയാത്ത ലോകത്തെ അറിയാനുള്ള ആഗ്രഹം ജനിപ്പിച്ചു.അത് ദുരൂഹതയുടെ നേർക്കുള്ള അമ്പെയ്ത്താണ്.പുലിയുടെ വിഷാദരോഗം ദൈവത്തിൻ്റെ ഒരു കെണിയാണെന്ന് മനസിലായി .ഓരോ ജീവിയും അവയുടെ പ്രകൃതിയിൽ സുസജ്ജവും സ്വയം സമ്പൂർണവുമാണെങ്കിലും അവയുടെ അതീതമായ അസ്തിത്വത്തിൽ തിരിച്ചടികളുടെയും മറുപടിയില്ലാത്ത ചോദ്യങ്ങളുടെയും അസ്തിത്വത്തിൽ അസ്വതന്ത്രമാണ്. 
പുലി തൻ്റേതല്ലാത്ത ഒരു കൂട്ടിൽ അകപ്പെട്ടിരിക്കുന്നു. അവിടെ എത്തിപ്പെടാതെ പുലിയുടെ ജീവിതം പൂർണമാകുന്നില്ല.മനസ്സിലാക്കിയ കാര്യങ്ങൾ അല്ലേ മിക്കവരും എഴുതുന്നത്? അറിയാത്ത കാര്യങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ  തിരിയേണ്ടത്. അത് നമ്മെ അലട്ടണം.    മയിൽപീലി ഒരു ലോകം തുറക്കുകയാണ്.പുലി സ്വയമറിയാതെ  ഒരു കൂട്ടിലകപ്പെട്ടിരിക്കുന്നു .

ചോദ്യം: മറ്റൊരു പ്രധാന ലേഖനം ദസ്തയെന്കിയെക്കുറിച്ചാണ്.പലരും  എഴുതിയ ലേഖനങ്ങളിൽ അദ്ദേഹത്തിൻ്റെ ചൂതുകളിയും  അന്നയുമായുള്ള ബന്ധവുമൊക്കെയാണ് വിവരിക്കുന്നത്. ചിലർ അദ്ദേഹം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതിനെപ്പറ്റിയാണ് എഴുതുക. എന്നാൽ താങ്കൾ അദ്ദേഹത്തിൻ്റെ ശരിയായ ആത്മീയപ്രതിസന്ധികൾ ദർശനികമായ ഉൾക്കാഴ്ചകൾ ,പരിവ്റാജകത്വം, ദൈവവുമായുള്ള സംഘർഷങ്ങൾ, ക്രിസ്തുവിനോടുള്ള പരാതി തുടങ്ങി വലിയ വിഷയങ്ങൾ അപഗ്രഥിക്കുന്നു.ഇതിലൂടെ താങ്കൾ സ്വയം അപഗ്രഥിക്കുകയാണോ ചെയ്യുന്നത്.? സ്വന്തം അസ്തിത്വപരമായ ആകുലതകളെ ഇതൾ വിടർത്തി  പരിശോധിക്കുകയാണോ?

എം.കെ.ഹരികുമാർ: തീർച്ചയായും സ്വയം അപഗ്രഥനമുണ്ട്. ഏതൊരു മൂല്യാന്വേഷണവും ചെന്നുചേരുന്നത് നമ്മളിൽ തന്നെയാണ് .നമ്മളിലില്ലാത്തത് നമുക്ക് കണ്ടെത്താനാവില്ല .എന്നിൽ ദസ്തയെവ്സ്കിയുണ്ടായിരുന്നു .അത് അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ്. അത് എൻ്റെയുള്ളിലേക്കുള്ള നിരുപാധികമായ  യാത്രയായി തീരുന്നു. അവനവനിലേക്കുള്ള യാത്ര അഗാധഗർത്തത്തിനു മുകളിലുള്ള ഒരു ചരടിലെന്നപോലെയുള്ള സഞ്ചാരമാണ്. അത് സാഹസികമാണ്. സ്വന്തം ശരീരത്തിന്റെ ഓരോ അണുവിലുമുള്ള  അപസ്മാരവും ഭയവും അഭിമുഖീകരിച്ചുകൊണ്ടുള്ള യാത്രയാണത്. സൂര്യനിൽ മുഴുവൻ ജീവിതവും അടങ്ങിയിട്ടുണ്ടെന്ന ദസ്തയെവ്സ്കിയുടെ വാക്യം എന്നിലേക്കുള്ള നോട്ടവുമാണ്.

ചോദ്യം: "മഹത്വം ഒരു അനുതാപരാഗമാണ്; അത് അപരത്വത്തെ ഇല്ലാതാക്കി മറ്റുള്ളവരുമായി കൂടിച്ചേരുന്നതിൻ്റെ സത്തയാണ് " എന്ന് താങ്കൾ എഴുതുന്നത് തീച്ച് നാത് ഹാനിനെപ്പറ്റിയുള്ള ലേഖനത്തിലാണ്. ബുദ്ധിസ്റ്റ് നീലാകാശങ്ങളെ വീക്ഷിക്കുന്നത് ഈ അനുതാപ രാഗമാണോ? 

എം.കെ.ഹരികുമാർ: മറ്റുള്ളവരിലാണ് നാം നമ്മെ അന്വേഷിക്കേണ്ടത്. സ്വന്തം മഹത്വം സ്വയം നിശ്ചയിക്കുന്ന രീതിയല്ല ഇത്. നാം മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിലാണ് മഹത്വം. അത് അനുതാപരാഗമാണ്. ലോകക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് മനുഷ്യരാശിയുടെ കണ്ണിയിൽ അണിചേരുന്നത് .തീച്ച് നാത് ഹാൻ  ബുദ്ധിസത്തെ തന്റേതായ രീതിയിൽ വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്തത്. ധ്യാനത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ മാറ്റാൻ സമയമായി എന്നാണ് ഈ ലേഖനത്തിൽ പറയാൻ ശ്രമിക്കുന്നത്.

ചോദ്യം: വളരെ പ്രധാനപ്പെട്ട ഒരു ലേഖനമാണ് ബൈബിളിലെ സഭാപ്രസംഗകനെക്കുറിച്ചുള്ളത്.  ഇതുപോലൊരു ലേഖനം മലയാളത്തിൽ ആദ്യമാണ്. ആധുനിക  പാശ്ചാത്യ സാഹിത്യത്തിൻ്റെ ഉറവിടം ആ പ്രസംഗകന്റെ വാക്കുകളിലാണെന്ന് താങ്കൾ അഭിപ്രായപ്പെടുന്നു .

എം.കെ.ഹരികുമാർ: സഭാപ്രസംഗകൻ  എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതുപോലെ സത്യം പറയാൻ വേറൊരു ദാർശനികനും കഴിയില്ല. മനുഷ്യജീവിതത്തെ ഇത്രയും നന്നായി മനസ്സിലാക്കിയവർ എത്ര പേരുണ്ട്? ജീവിതം അർത്ഥശൂന്യമാണെന്ന് പറയുന്നത് എത്ര യുക്തിഭദ്രമായാണ്! യാതൊന്നിനും ഒരു പുതുമയുമില്ല. എല്ലാം ആവർത്തനങ്ങൾ മാത്രമാണ്. സഭാപ്രസംഗകന്റെ ലോകം എനിക്ക് കഴിയുന്ന രീതിയിൽ അവലോകനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.സാഹിത്യകൃതികളിലൂടെ അവതരിപ്പിക്കപ്പെടുന്ന മനുഷ്യൻ എന്ന സങ്കല്പത്തെ അതെത്രമാത്രം  സ്വാധീനിച്ചിട്ടുണ്ടെന്ന് ആലോചിച്ചു.


 

ചോദ്യം: ജീവജാലങ്ങളുടെ പക്കലുള്ള കോഡ് ,പ്രിയപ്പെട്ട വസ്തുക്കൾ ആത്മഹത്യ ചെയ്യുന്നു എന്നിവ  പ്രപഞ്ചവും ഇതരജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്ന അസാധാരണ ലേഖനങ്ങളാണ്. ശരിക്കും ഒരു ദാർശനികന്റെ ലേഖനമാണത്. എല്ലാ തത്വസഹിതകൾക്കും അപ്പുറത്ത് മനുഷ്യൻ എന്താണെന്ന് ഇത് നിർവ്വചിക്കുന്നതായി തോന്നി. 

എം.കെ.ഹരികുമാർ: വസ്തുക്കളെ സ്നേഹിക്കുന്ന നാം പെട്ടെന്ന് തന്നെ പിന്മാറുകയാണ് ചെയ്യുന്നത്. കാരണം നമുക്ക് സ്നേഹവുമായി മുന്നോട്ടു പോകാനാവില്ല. അത് നമ്മുടെ ഹൃദയത്തിലെ തിന്മയുടെ ഫലമാണ്. എന്നാൽ ഒരു വസ്തു നമ്മുടെ സ്നേഹത്തിൻ്റെ ചുറ്റുവട്ടത്തിൽ വന്നാൽ അതിന് ജീവൻ വയ്ക്കുകയാണ് .സ്നേഹമില്ലാതായാൽ അത് മരിക്കും. ഇത് എത്രയോ കാലമായി അനുഭവിക്കുന്നതാണ്. നമ്മുടെ സ്നേഹം വളരെ പരിമിതവും രോഗഗ്രസ്തവുമാണ് .നമുക്ക് ഒന്നിനോടും മമതയില്ല. സകലതും രോഗത്താൽ പീഡിപ്പിക്കപ്പെടുകയാണ്. എങ്ങനെ തിന്മയിലേക്ക് പതിക്കാം എന്നാണ് ആലോചിക്കുന്നത്. ശരിയായ  ബന്ധത്തിലും അമിതമായ സാഹസികതയ്ക്ക് ഇടമുണ്ടോ എന്നാണ് പലരും നോക്കുന്നത്. തിന്മ ജനാധിപത്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും സാമുദായവുമെല്ലാം  മനുഷ്യൻ്റെ തിന്മയെ വ്യവസ്ഥാപിതമാക്കുകയാണ് ചെയ്യുന്നത്. അതിനോട് ചേരാതെ ഒരാൾക്കും നിലനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. വിദ്യാഭ്യാസമുള്ളവരും തൊഴിൽ മേഖലയിൽ വിജയിച്ചവരുമാണ് ഇന്ന് ഈ വലയത്തിലകപ്പെടുന്നത്. രാഷ്ട്രീയവും അതിൻ്റെ സാങ്കേതികമായ അധികാരത്തിന്റെ വ്യാജനിർമ്മിതികളായ പ്രശസ്തിയും പദവിയും തെറ്റായ ജനാധിപത്യ സംസ്കാരത്തെ വളർത്തിയെടുത്തിരിക്കുന്നു .തെറ്റിനെ, സ്വജനപക്ഷപാതത്തെ ,രാഷ്ട്രീയ പക്ഷപാതത്തെ സദാചാരമായി സ്വീകരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ പ്രതിബന്ധമുണ്ടാകും .ഇത് പല എഴുത്തുകാരെയും നിശബ്ദരാക്കിയിരിക്കുകയാണ് .എല്ലാ കുത്തകങ്ങളും ഒരുമിച്ച് ചേരുകയും കൈകോർത്തു നിൽക്കുകയാണ്. അവരുടെ ശക്തമായ അരുതായ്കകൾ വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്.ഈ പ്രവൃത്തിയിലൂടെ സമൂഹത്തിൻ്റെ സഹജമായ സാന്നിദ്ധ്യങ്ങൾ തനിയെ ഇല്ലാതാകും. 

ചോദ്യം: എഴുത്തുകാരൻ ആത്മഹത്യയുടെ വക്കിലാണോ?

എം.കെ.ഹരികുമാർ: നിസ്സഹായരായ എഴുത്തുകാർ ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നതായി മനസ്സിലാക്കാൻ  കഴിയുന്നുണ്ട്. നിസ്വാർത്ഥരായി, ആദർശനിഷ്ടയോടെ രചനയെ സമീപിക്കുന്നവരെ ചില അധികാരശക്തികൾ തുടച്ചുനീക്കുന്നതിന്റെ തിക്തഫലമാണിതെന്ന് മനസ്സിലാക്കുന്നു. സാഹിത്യരചനയിൽ ഇപ്പോൾ രാഷ്ട്രീയത്തിനും  പണത്തിനുമാണ് പ്രാധാന്യം. മുൻകാല  എഴുത്തുകാരെ, മൺമറഞ്ഞവരെ പ്രസാധകർ പോലും മറന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു വലിയ പുസ്തകപ്രസാധനശാല സന്ദർശിച്ചപ്പോൾ അവിടെ പല പ്രമുഖരുടെയും പുസ്തകങ്ങൾ കണ്ടില്ല.  പ്രസാധകന് വേണ്ടപ്പെട്ട ചിലരുടെ പുസ്തകങ്ങൾ മാത്രമാണ് വിൽക്കുന്നത്! അവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളോടു പോലും അവർക്ക് താല്പര്യമില്ല.


 

ചോദ്യം: റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിനെക്കുറിച്ച് ഈ പുസ്തകത്തിൽ മനോഹരമായ ഒരു ലേഖനമുണ്ട് .ജീവിതത്തെക്കുറിച്ച് സത്യസന്ധമായ നിരീക്ഷണങ്ങളാണ്  അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.  എന്തിനും ഉത്തരമുണ്ട്. പല ചോദ്യങ്ങളും ഉന്നയിക്കുന്നു. 
ഒറേലിയസിൻ്റെ തത്വചിന്ത  എന്താണെന്നും അത് എങ്ങനെയാണ് നമുക്ക് പ്രിയങ്കരമാവുന്നതെന്നും താങ്കൾ വിശദീകരിക്കുന്നുണ്ട്.

എം.കെ.ഹരികുമാർ :മാർകസ് ഒറേലിയസ് ഒരു സാന്ത്വനമാണ്. പ്രക്ഷുബ്ധമായ ജീവിതവും അർത്ഥശൂന്യമായ മുഴക്കങ്ങളും നമ്മുടേതാണ്. നാം എന്താണ് തേടുന്നത്? എന്താണ് നമുക്ക് ലഭിക്കുന്നത് ?ഒറേലിയസ് അതെല്ലാം ആലോചിക്കുന്നു. ജ്ഞാനത്തിൻ്റെ  സത്യസന്ധത അപാരമാണ്. നമുക്കൊക്കെ സത്യസന്ധതയുണ്ടെന്ന് പറയാം. പക്ഷേ ജ്ഞാനമില്ല, സ്വാതന്ത്രമില്ല.
നമുക്ക് ജ്ഞാനവും സ്വാതന്ത്ര്യവും ഉണ്ടായാലോ? സത്യം പറയുകയില്ല. ഈ പ്രതിസന്ധി വിദ്യാഭ്യാസത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ അതിജീവനത്തിന്റെയും ഭാഗമാണ്.  കണ്ടീഷനിങ്ങിന് വിധേയമായതുകൊണ്ട് നമുക്ക് ഒറേലിയസിനെ പോലെ സത്യം കാണേണ്ട ഉത്തരവാദിത്തമില്ല .സ്വന്തം മഹത്വം കാണാൻ ഒരുവനും തയ്യാറല്ല എന്ന് ഒറേലിയസ് പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കണം.

ചോദ്യം: ദൈവം എന്ന അനുഭവത്തെക്കുറിച്ച് ഒരു ലേഖനമുണ്ട് .അമേരിക്കൻ ഗ്രന്ഥകാരനായ നീലെ ഡൊണാൾഡ് വാൽസിന്റെ 'കോൺവെർസേഷൻ വിത്ത് ഗോഡ്' എന്ന നാലുവാല്യങ്ങളുള്ള പുസ്തകത്തെക്കുറിച്ച് എഴുതിയ ലേഖനമാണത്. താങ്കളെ ദൈവചിന്ത   ബാധിച്ചിരിക്കുകയാണ്?

എം.കെ.ഹരികുമാർ: ദൈവചിന്ത എന്നെ ബാധിച്ചിട്ടുണ്ട്. ജീവിതത്തിലെ മൗനത്തിലും അത് തനിയെ വരും .ദൈവത്തെ സൗന്ദര്യാത്മകമായാണ് ഞാൻ കാണുന്നത്. ഒരു മത്സ്യം വെള്ളത്തിൽ നീന്തിത്തുടിക്കുന്നത് കാണുമ്പോൾ ഞാൻ ദൈവികമായ അനുഭൂതിയിലേക്ക് എത്തും. മത്സ്യത്തിന്റെ നീന്തലിൽ ദൈവികതയുണ്ട്. ഇതാണ് സൗന്ദര്യം. 
ദൈവം എത്ര അനായാസമായി മത്സ്യത്തെ നീന്താൻ സജ്ജമാക്കിയിരിക്കുന്നു .എന്നാൽ തീർത്തും ദൈവനിഷേധിയായ മനുഷ്യൻ മത്സ്യത്തെ കൊല്ലുന്നു. മനുഷ്യൻ ഓരോ നിമിഷവും ദൈവത്തെ കൊല്ലുകയാണ്.ക്രിസ്തു ഓരോ നിമിഷവും കുരിശിലേറ്റപ്പെടുന്നു.

ചോദ്യം:'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ'  മലയാളവിമർശനത്തെ  സജീവമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിമർശനത്തെ തത്വചിന്തയുടെയും കലയുടെയും ആവിഷ്കാരമാക്കുകയാണ്. 'ആത്മായനങ്ങളുടെ ഖസാക്ക്' ഒരു സറിയലിസ്റ്റ് ചിത്രം പോലെ, ആധുനിക കവിതപോലെയാണ് വായിക്കേണ്ടത്. വിമർശകൻ്റെ മനസിലെ കവിതയാണത്. ഈ പുസ്തകം താങ്കളുടെ ചിന്തയുടെ ബൃഹത് ലോകമാണ് അനാവരണം ചെയ്യുന്നത്. താങ്കൾ ഇതിനെ എങ്ങനെ ഉൾക്കൊള്ളുന്നു.

എം.കെ.ഹരികുമാർ :ഭാവുകത്വം മരിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് .ആഴത്തിൽ ചിന്തിക്കുകയോ വളരെ ആലോചിക്കേണ്ടതായ ഒരു  വിഷയത്തെക്കുറിച്ച് കൂടുതൽ മനനം ചെയ്യുകയോ ആണെങ്കിൽ അതിനു പ്രതികരണം കിട്ടാൻ പ്രയാസമാണ്. ഭാവുകത്വത്തിൻ്റെ പരിസരം ചുരുങ്ങിപ്പോയിരിക്കുന്നു. ആളുകൾ ഇന്ന് കൂട്ടുകെട്ടുകളും ബന്ധങ്ങളുമുള്ളതുകൊണ്ട് കുറെ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നു ,അവാർഡ് വാങ്ങുന്നു. അതിനപ്പുറം ഒന്നുമില്ല.  ഭാവുകത്വപരമായി പ്രാധാന്യമുള്ള, വൈകാരികമായ, ദാർശനികമായ വിഷയങ്ങളെക്കുറിച്ച് എഴുതുന്നത്, ഇന്നത്തെ സമൂഹത്തിൽ, റിസ്കാണ്. കാരണം, അത് വായനയ്ക്ക്, ചർച്ചയ്ക്ക് വിഷയമാകുന്ന തരത്തിലുള്ള അന്തരീക്ഷമില്ല .
ആസ്വദിക്കുന്നവർ കുറവാണ്.ഞാൻ ഭാഷാപരവും ആത്മീയവുമായ സൗന്ദര്യബോധമാണ് ആവിഷ്കരിക്കുന്നത്.അതോടൊപ്പം പ്രസക്തമായ വാദങ്ങൾ ഉന്നയിക്കാറുണ്ട്. വീണപൂവ്, ഖസാക്കിന്റെ ഇതിഹാസം എന്നീ കൃതികളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇതിൻ്റെ ഭാഗമായിട്ടുള്ള ഉദ്യമങ്ങളാണ്.
പുതിയ ഒരു കണ്ടെത്തൽ ,ആശയങ്ങളുടെ പുതിയ ക്രമീകരണം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ചോദ്യം: 'അക്ഷരജാലകം' എന്ന പംക്തി എഴുതിതുടങ്ങുമ്പോൾ അത് സുദീർഘമായ ഒരു കാലയളവിലേക്ക് വളരുമെന്ന് കരുതിയിരുന്നോ ?

എം.കെ.ഹരികുമാർ: അങ്ങനെയൊരു പ്രതീക്ഷയില്ലായിരുന്നു. എഴുതിതുടങ്ങിയപ്പോൾ തന്നെ എനിക്ക് വായനക്കാരുടെ പിന്തുണ കിട്ടിക്കൊണ്ടിരുന്നു. വായനക്കാരുടെ ജിജ്ഞാസ ശരിക്കും ഞാൻ അനുഭവിച്ചിട്ടുണ്ട്. 'അക്ഷരജാലകം' എന്ന പേര് ഇന്ന് സാഹിത്യത്തെപ്പറ്റി പറയുന്ന പലയിടങ്ങളിലും ഉപയോഗിക്കുന്നു. ദൂരദർശനിൽ ഇതേ പേരിൽ ,സാഹിത്യകൃതികളെപ്പറ്റി ചർച്ച ചെയ്യുന്ന ഒരു പരിപാടി തുടങ്ങിയത് എൻ്റെ പംക്തിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.ഇപ്പോൾ പത്രങ്ങളിൽ 'അക്ഷരജാലകം' എന്ന പേരിൽ പംക്തി എഴുതുന്നവരുണ്ട് .'അക്ഷരജാലകം' സാഹിത്യപംക്തികളിലെ ഒരു ബ്രാൻഡായി മാറിയതിന്റെ വിജയമാണിത്. 


 

ചോദ്യം: എങ്ങനെയാണ് താങ്കൾ ഈ കാൽ നൂറ്റാണ്ടിൻ്റെ വിജയം നേടിയത്?

എം.കെ.ഹരികുമാർ :വായനക്കാരോട് സത്യം പറയുകയാണ് ഞാൻ ചെയ്തത്. ആരുടെയും പരസ്യം ഞാൻ ഏറ്റെടുത്തില്ല. ചിന്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആരുടെയും സ്വാധീനമില്ലാതെ നീങ്ങാനാവും. സത്യം നമ്മെ സ്വതന്ത്രമാക്കും.ഞാൻ സ്വാതന്ത്ര്യത്തെയാണ് അറിയാൻ  ശ്രമിച്ചത്.ഒരു എഴുത്തുകാരൻ്റെ ജീവിതത്തിൽ സ്വതന്ത്രനാവുന്നതിനാണ് മൂല്യം. ഇതിനു വലിയ പ്രയത്നം ആവശ്യമാണ്. എൻ്റെ വായനയുടെ ഫലമായുണ്ടായ സ്വാതന്ത്ര്യമാണിത്. ഈ ചിന്തകൾ വായനക്കാരുമായി പങ്കുവച്ചപ്പോൾ അവർ സ്വീകരിച്ചു.അവർ ഓരോ ആഴ്ചയിലും കാത്തിരുന്നു വായിച്ചു.

ചോദ്യം: താങ്കൾ സത്യം പറയുമ്പോൾ അത് പലർക്കും പ്രയാസമുണ്ടാക്കില്ലേ ?

എം.കെ.ഹരികുമാർ: എനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലല്ലോ. ഞാൻ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത എഴുത്തുകാരെയും വിമർശിച്ചിട്ടുണ്ട്. അതിൽ ആശയപരവും സൗന്ദര്യശാസ്ത്രപരവുമായ വിയോജിപ്പുകളേയുള്ളു.വിമർശനം ഇല്ലാതായാൽ സമൂഹം ചീഞ്ഞുനാറും. എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തിന് ഉന്നതമായ സംശയങ്ങളും സത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഉണ്ടായിരിക്കില്ല.

ചോദ്യം: 'അക്ഷരജാലകം' ഏതെല്ലാം ഇടങ്ങളിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്?

എം.കെ.ഹരികുമാർ: 1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ  കൊച്ചി എഡിഷനിലാണ് 'അക്ഷരജാലകം' ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നെ, അധികം താമസിയാതെ അത് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലേക്ക് മാറ്റി. ഇപ്പോൾ 'മെട്രോവാർത്ത'യിലാണ് പ്രസിദ്ധീകരിക്കുന്നത്. കലാകൗമുദിയിൽ എട്ടു വർഷം എഴുതി. പിന്നീട് 'പ്രസാധകൻ' മാസികയിലും.

ചോദ്യം: എന്തുകൊണ്ടായിരിക്കും   താങ്കളെപ്പോലെ കാൽനൂറ്റാണ്ടിലേറെ കോളമെഴുതുന്ന മറ്റൊരാളെ കാണാനില്ലാത്തത്?

എം.കെ.ഹരികുമാർ: പംക്തി എഴുതുന്നത് വളരെ കഠിനമായ സപര്യയാണ്. എല്ലാ ആഴ്ചയിലും എഴുതണമല്ലോ. പുതിയ ചിന്തകളും ആശയങ്ങളും ഉണ്ടാകണം. സ്ഥിരമായി വായിക്കുന്ന ശീലമുള്ളവർക്കേ  ഇങ്ങനെ തുടർച്ചയായി എഴുതാനൊക്കൂ .സ്വന്തം കവിതയും കഥയുമല്ലാതെ മറ്റൊന്നും വായിക്കാത്തവരെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് .അവർക്ക് പംക്തിയെഴുതാനുള്ള മാനസികാവസ്ഥയുണ്ടാവില്ല.സ്ഥിരമായി എഴുതാനുള്ള ഊർജ്ജം അത്യാവശ്യമാണ്, ഒരു കോളമെഴുത്തുകാരന് .ലോക നിലവാരത്തിലുള്ള നവീനമായ ആശയങ്ങളില്ലെങ്കിൽ കോളം ആരും ഗൗരവത്തിലെടുക്കില്ല. ആഴ്ചയിൽ ഒരു പുസ്തകം ,ഒരു ചിത്രം ,ഒരു സിനിമ ,ഒരു കവിത എന്നൊക്കെ പറഞ്ഞ് കോളമെഴുതുന്ന പൈങ്കിളിക്കാരെ കണ്ടിട്ടുണ്ട്. അവർക്ക് പോലും അത്തരം എഴുത്തുകൊണ്ട് പ്രയോജനമില്ല .നിരന്തരമായി ആശയങ്ങളുമായി ഏറ്റുമുട്ടാനും പുതിയ വീക്ഷണങ്ങളിലേക്ക് വളരാനും കഴിയുന്നവർക്കേ കോളം എഴുത്ത് സാധ്യമാകൂ .

ചോദ്യം: 'അക്ഷരജാലകം' മലയാള സാഹിത്യത്തെ സ്വാധീനിച്ചത് എങ്ങനെയാണ് ?താങ്കൾ അത് വിലയിരുത്തിയിട്ടുണ്ടോ.?

എം.കെ.ഹരികുമാർ:അക്ഷരജാലകം ,വായനക്കാരുടെ പംക്തിയാണ്‌ .അവരാണ് അതിനെ നിലനിർത്തിയത്. എല്ലാ ആഴ്ചയിലും അക്ഷരജാലകം വായിച്ചിട്ട് എനിക്ക് സന്ദേശമയയ്ക്കുന്നവരുണ്ട്. കിട്ടിയില്ലെങ്കിൽ ചോദിച്ച് മേടിച്ച് വായിക്കും.ചിലർ ഇതിനെപ്പറ്റി വാട്സപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും എഴുതാറുണ്ട്. ഇങ്ങനെ നല്ല വായനക്കാർ കാത്തിരിക്കുന്നതു കൊണ്ട് ജാഗ്രത പാലിച്ചേ മതിയാകൂ.
ഏതെങ്കിലുമൊരു പുസ്തകം പരിചയപ്പെടുത്താൻ വേണ്ടി മാത്രം കോളം എഴുതിയിട്ടില്ല.അസംബന്ധങ്ങളും അർത്ഥശൂന്യതകളും നിറഞ്ഞ സാഹിത്യസംസ്കാരത്തെ എതിർക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. 

ചോദ്യം:ഒരു കോളമെഴുത്തുകാരനെ വിജയിപ്പിക്കുന്നത് എന്താണ്?

എം.കെ.ഹരികുമാർ : നല്ല ഭാഷയും പുതിയ ചിന്തയുമാണ് പ്രധാന ഗുണങ്ങളായി വേണ്ടത്. ഭാഷയുണ്ടാകണമെങ്കിൽ ശരിയായ സാഹിത്യസംസ്കാരം അറിയണം. 

ചോദ്യം:അക്ഷരജാലകം വായനക്കാരുടെ ,സാഹിത്യ, സാംസ്കാരിക മണ്ഡലത്തിന്റെ ചിന്താധാരയിൽ പരിവർത്തനം വരുത്തിയതായി താങ്കൾ ചിന്തിക്കുന്നുണ്ടോ ? എന്താണത്?

എം.കെ.ഹരികുമാർ: ദീർഘകാലമായി, അന്ധമായി പിന്തുടരുന്ന പല സങ്കല്പങ്ങളും എൻ്റെ പംക്തിയിൽ ചോദ്യം ചെയ്യപ്പെട്ടു. അതിലൊന്ന് സ്വത്വം എന്ന ആശയത്തിനെതിരായ എൻ്റെ സമരമാണ്. സ്വത്വം എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കുറെ എഴുത്തുകാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സ്വത്വം ഒരു Pre modern  ആശയമാണ്. ഇന്നത്തെ ലോകത്ത് എഴുത്തുകാരനായാലും സാധാരണ വ്യക്തിയായാലും സാഹചര്യങ്ങൾക്കനുസരിച്ച് മാറുകയാണ് ചെയ്യുന്നത്. വേഗതയേറിയ പുതിയ ജീവിതത്തിൽ പരമ്പരാഗതമായ സങ്കല്പങ്ങൾ കലഹരണപ്പെടുകയാണ്. ഫ്രഞ്ച് തത്ത്വചിന്തകനായ പോൾ വിറിലിയോ പറഞ്ഞതുപോലെ സമാധാനത്തിലായിരിക്കുന്നതിനും ഇന്ന്  വേഗത വേണം .വേഗത ഒരു പുതിയ മാനമാണ്. പ്രണയിക്കുന്നതും വേർപിരിയുന്നതും അമിതവേഗത്തിലായിട്ടുണ്ടെങ്കിൽ അത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. പ്രേം നസീർ സിനിമകളിലും ചങ്ങമ്പുഴയുടെ കവിതകളിലും കണ്ട പ്രണയം ഇന്ന് ആർക്കും മനസിലാവുകയില്ല. 
മറ്റൊന്ന്, സംസ്കാരം എന്ന ആശയമാണ്. കലയും പൈതൃകവുമല്ല  സംസ്കാരത്തിന്റെ അളവുകോലുകളെന്ന് ഈ കോളത്തിൽ എഴുതി;
ഇത് കോളത്തിലൂടെ സ്ഥാപിച്ചെടുത്തു. ഒരു വ്യക്തി പണം കൊടുത്ത് വാങ്ങുന്ന വസ്തു സംസ്കാരത്തെ നിർണയിക്കുന്നു.വലിയ മാളുകളിലെ ഫുഡ് കോർട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത്, വലിയ കാറുകളിൽ സഞ്ചരിക്കുന്നത്, വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നത്... തുടങ്ങിയവ മനുഷ്യരുടെ സാംസ്കാരിക അടയാളങ്ങളായി മാറിയിരിക്കുന്നു .പാവപ്പെട്ടവർക്കും ഇതെല്ലാം അനിവാര്യമായിരിക്കുന്നു.ഇത് നേടിയില്ലെങ്കിൽ സംസ്കാരത്തിൻ്റെ ചന്തയിൽ ഇവർ പിന്തള്ളപ്പെടും. ഉത്തരാധുനികത മരിച്ചു എന്ന് ഞാനാണ് ആദ്യം എഴുതിയത്. ഉത്തര- ഉത്തരാധുനികതയുടെ വരവ് അറിയിച്ചു കൊണ്ട് 'അക്ഷരജാലക'ത്തിൽ ഞാൻ ധാരാളം എഴുതി. അലൻ കിർബി ,നിക്കോളെ ബോറിയ ,റയോൾ ഇഷെൽമാൻ തുടങ്ങിയവരെ ഞാൻ ഇൻ്റർവ്യു ചെയ്തതിൻ്റെ സംക്ഷിപ്ത വിവരം 'അക്ഷരജാലക'ത്തിൽ അവതരിപ്പിച്ചിരുന്നു .പിന്നീട് 'ഉത്തര- ഉത്തരാധുനികത' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. 


 

ചോദ്യം:'അക്ഷരജാലക'ത്തോട് മറ്റു എഴുത്തുകാർ എങ്ങനെയാണ് പ്രതികരിച്ചത് ?

എം.കെ.ഹരികുമാർ: സ്ഥാപിത താൽപര്യമില്ലാത്തവർ എൻ്റെ പംക്തിയെ എന്നും പിന്തുണച്ചിട്ടുണ്ട്. സംവിധായകൻ കെ.എസ്.സേതുമാധവൻ മിക്കവാറും വിളിക്കുമായിരുന്നു .അദ്ദേഹം ഇതിനെക്കുറിച്ച് കത്തെഴുതി പ്രസിദ്ധീകരിച്ചു.'അക്ഷരജാലക'ത്തിൻ്റെ രണ്ടു വാല്യങ്ങൾ ഇപ്പോൾ സുജിലി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചു ,രണ്ടു വാല്യങ്ങളായിട്ട്.  ഒരു പുസ്തകത്തിൻ്റെ പിൻകവറിൽ  കെ.എസ്.സേതുമാധവൻ്റെ കത്ത് ചേർത്തിട്ടുണ്ട്. മറ്റേ പുസ്തകത്തിൻ്റെ പിൻകവറിൽ ചെമ്മനം ചാക്കോയുടെ കത്താണ് ചേർത്തിട്ടുള്ളത്. അദ്ദേഹം  ഈ കോളത്തിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹം തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കത്ത് എഴുതി  കലാകൗമുദിയിൽ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.  വേറെയും ധാരാളം എഴുത്തുകാർ 'അക്ഷരജാലക'ത്തെ പ്രശംസിച്ചിട്ടുണ്ട്. 

ചോദ്യം: ഒരു കോളമിസ്റ്റിന് കലയോടുള്ള സമീപനം എന്താണ്? ദീർഘകാലയളവിൽ കോളമെഴുതുമ്പോൾ , ആവർത്തിക്കപ്പെടുന്ന ആശയങ്ങളും പരസ്പരവിരുദ്ധമായ ചിന്തകളും  ഉണ്ടാവില്ലേ ?

എം.കെ.ഹരികുമാർ: ഒരു കോളമിസ്റ്റിനു മാത്രമായി പ്രത്യേക സമീപനമില്ല. ഒരു കലാകാരനായതുകൊണ്ടാണ് ഞാൻ വിമർശനമെഴുതുന്നത്. എന്നിലെ കലാകാരനും തത്ത്വചിന്തകനും ചേർന്നാണ് എന്നെ വിമർശകനാക്കുന്നത്. അതുകൊണ്ട് വിമർശനാത്മകതയുടെ സ്വാതന്ത്ര്യത്തെ അറിയാൻ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും. ഒരു വിമർശകനായിരുന്നില്ലെങ്കിൽ കോളമെഴുതില്ലായിരുന്നു. ആ പംക്തിയെ മുന്നോട്ടു കൊണ്ടുപോകുന്നത് എൻ്റെ വിമർശനാത്മക ബുദ്ധിയാണ്.അതേസമയം പംക്തിയെ വിചാരാത്മകമാക്കുന്നത്, സൗന്ദര്യമുള്ളതാക്കുന്നത് എന്നിലെ  തത്ത്വചിന്താപരമായ ആലോചനകളാണ്.'ഒരു പൂച്ചയും ഒറിജിനലല്ല' എന്ന പേരിൽ ഞാനൊരു  ലേഖനം എഴുതിയിരുന്നു .കലയോടുള്ള എൻ്റെ സമീപനം ഇതിലുണ്ട്. ഞാൻ ഒന്നിനെയും ഒറിജിനലായി കാണുന്നില്ല. കലാകാരൻ സൃഷ്ടിക്കുകയാണ്.  അതുകൊണ്ട് അത് പുതിയതാണ്; അല്ലെങ്കിൽ പുതിയതാകണം.ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അത് ഒറിജിനലല്ലാതാകും. താൻ കണ്ട  പൂച്ചയാണ് അയാൾ വരയ്ക്കുന്നത്. യാതൊരു വസ്തുവും പ്രത്യക്ഷത്തിൽ പ്രതീതിയും പ്രതിഛായയുമാണ്. ഓരോ മനുഷ്യനും കാണുന്നത് വിഭിന്നമായാണ്. കാഴ്ചകൾ പലതാണ്. ഒരു വസ്തുവിനെ ആയിരം കണ്ണുകൾ നോക്കുന്നു. അതുകൊണ്ട് അതിനു വാസ്തവികതയില്ല. പലതരം പ്രതിഛായകളാണ് ഉണ്ടാകുന്നത്.എഴുതുമ്പോൾ യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ സൃഷ്ടിക്കുകയുമാണ്. എൻ്റെ വീക്ഷണത്തിൽ, പ്രകൃതിയിലെ  കാഴ്ചകൾ -മേഘങ്ങൾ ,നദികൾ, സമുദ്രങ്ങൾ, വൃക്ഷങ്ങൾ, ആകാശം, പക്ഷികൾ ,പ്രാണികൾ ,മൃഗങ്ങൾ, സൂര്യോദയം ,അസ്തമയം ,രാത്രി  തുടങ്ങിയവയെല്ലാം സുന്ദരമാണ്. എന്നാൽ ആ സൗന്ദര്യവുമായി നമുക്ക് ബന്ധമില്ല. നമ്മുടെ നിലനിൽപ്പിനെ അത് ഒരു തരത്തിലും സംരക്ഷിക്കുന്നില്ല. പ്രകൃതിയിലുള്ള വസ്തുവിൽ സൗന്ദര്യം കാണുകയാണെങ്കിൽ, ചിലപ്പോൾ മറ്റൊരാൾ സൃഷ്ടിച്ചത് കണ്ടാൽ രസം തോന്നണമെന്നില്ല. എന്നാൽ കലാകാരൻ്റേത് ഒരു കലാപമാണ്. അയാൾ പ്രകൃതിയുടെ വസ്തുസൗന്ദര്യത്തിൻ്റെ പൂർണത, തന്നെ എങ്ങനെ ബാധിക്കുമെന്നാണ് പരിശോധിക്കുന്നത് .
കലാകാരന് പരാജയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് .അയാൾ ഒരു പാർശ്വവീക്ഷണമാണ് തേടുന്നത്. അതിൽപോലും അയാൾക്ക് അനശ്വരമായ ആനന്ദം കണ്ടെത്താനാവുന്നില്ല. ഡാവിഞ്ചി തൻ്റെ ചിത്രങ്ങൾ പൂർണമായി വരച്ചു തീർത്തിരുന്നില്ല. എപ്പോഴും വരച്ചും മിനുക്കിയുമിരിക്കും. പള്ളി അധികാരികൾ വരയുടെ അവസാന ഘട്ടത്തിൽ ബലമായി ചിത്രങ്ങൾ എടുത്തുകൊണ്ടു പോവുകയായിരുന്നു പതിവ്.വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിന്തിക്കുന്തോറും പല ധാരണകളും മാറി വരും. പുതിയ അപ്ഡേറ്റുകൾ വേണം. വൈരുദ്ധ്യങ്ങൾ ഉണ്ടായാലെന്താണ് ? അത് ചിന്തയുടെ ലക്ഷണമാണ്. കലാകാരന് ഒരു കാര്യത്തിലും അന്തിമമായ തീരുമാനത്തിലെത്താനാവില്ല. 


 

ചോദ്യം: ഇരുപത്തിയഞ്ച് വർഷമായി താങ്കൾ 'അക്ഷരജാലകം' എഴുതുന്നു.  ഓരോ ആഴ്ചയിലും പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണ്?

എം.കെ.ഹരികുമാർ: എഴുതാനുള്ള ഒരു ത്വര എപ്പോഴുമുണ്ട്. എനിക്ക് അതിനുള്ള സമയം കിട്ടിയാൽ മതി. എൻ്റെ പ്രകൃതിയിൽ അതിനുള്ള ഇന്ധനമുണ്ട് .ആശയങ്ങൾ മനസ്സിൽ എപ്പോഴും ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും വായിച്ചാൽ അത് കുറേക്കൂടി തീവ്രമാകും. വായിക്കുന്നത് കടം കൊള്ളാറില്ല. എൻ്റെ ചിന്ത ലോക നിലവാരത്തിലുള്ളതാണെന്ന് ഞാൻ  കരുതുന്നു. ഞാൻ മനസിൽ ആലോചിച്ച കാര്യങ്ങൾ ചില പാശ്ചാത്യ എഴുത്തുകാരുടെ കൃതികളിലും സംഭാഷണങ്ങളിലും കണ്ട് ഞെട്ടിയിട്ടുണ്ട്. എൻ്റെ ചിന്തയ്ക്ക് പര്യാപ്തമായത് എൻ്റെ മനസിൽ നിന്നു വരും. 'നവാദ്വൈതം' തുടങ്ങിയ ആശയങ്ങൾ അങ്ങനെ ഉണ്ടായതാണ്. പുതിയ ആശയങ്ങളില്ലെങ്കിൽ എന്തിനാണ് ഒരു കോളമെഴുതുന്നത് ? ഒരു കോളമിസ്റ്റിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്നത് പുതിയൊരു ചിന്തയാണ് .നമ്മൾ എഴുതിക്കഴിയുമ്പോൾ അത് അവരുടെതായിരുന്നുവെന്ന് അവർക്ക് തോന്നണം. ഹൃദയത്തോട് ഹൃദയം സത്യം പറയണം. സത്യം നമ്മെ മോചിപ്പിക്കും.

ചോദ്യം: വായനക്കാരുടെ പ്രതികരണം എങ്ങനെയാണ്?

എം.കെ.ഹരികുമാർ: വായനക്കാർക്ക് എന്നോട് വലിയ സ്നേഹമാണ്. അതെനിക്ക് തിരിച്ചറിയാനായിട്ടുണ്ട്. ഞാനൊരിക്കൽ ബാംഗ്ലൂരിൽ ചെന്നപ്പോൾ അവിടെ എന്നെ കാണാൻ വന്ന ഒരു വായനക്കാരൻ 'അക്ഷരജാലക'ത്തിൻ്റെ കുറെ പേജുകൾ കട്ട് ചെയ്ത് ഒരു ഫയലാക്കി കൊണ്ടുവന്നത് അത്ഭുതപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യുവാവ്, ഈ  പംക്തിയുടെ പേജുകൾ ബയൻ്റ് ചെയ്തതിൻ്റെ ഫോട്ടോ വാട്സപ്പിൽ അയച്ചുതന്നത് അതിശയിപ്പിച്ചു. 'അക്ഷരജാലകം' പ്രസിദ്ധീകരിച്ചു വരുന്നതിൻ്റെ തലേ ദിവസം ഫോൺ ചെയ്ത് എന്തൊക്കെയാണ് 'അക്ഷരജാലക'ത്തിൽ എഴുതിയിരിക്കുന്നതെന്ന് തിരക്കിയ  കുറെ വായനക്കാരുണ്ട്.

ചോദ്യം:താങ്കളോട് ഈ പംക്തിയുടെ പേരിൽ മുഖ്യധാരയിലെ ചില എഴുത്തുകാർക്ക് അനിഷ്ടമുള്ളതായി  അറിയാമോ ?

എം.കെ.ഹരികുമാർ: തീർച്ചയായും ഇഷ്ടക്കേടുണ്ട് .അത് സ്വാഭാവികമാണ്. വലിയ രാഷ്ട്രീയ സാഹിത്യകാരന്മാരുടെ പക്ഷപാതവും പിന്തിരിപ്പൻ അവസരവാദങ്ങളും എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി, ജനാധിപത്യബോധമോ, സഹിഷ്ണുതയോ ഇല്ലാതെ ,  പരസ്പരം പുകഴ്ത്തുന്ന അവരെ ഗൗരവത്തിലെടുക്കാൻ തോന്നുന്നില്ല.

ചോദ്യം:താങ്കളുടെ ജലഛായ , ശ്രീനാരായണായ ,വാൻഗോഗിന് എന്നീ  നോവലുകൾ വേണ്ടത്ര  വായിക്കപ്പെട്ടില്ലെന്ന് തോന്നിയോ?

എം.കെ.ഹരികുമാർ :വായന നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ടതല്ലല്ലോ. അത് നന്നായി വായിക്കപ്പെട്ടു. 'ജലഛായ' പലരും പിന്നീട് കോപ്പിയടിച്ചു. ഒരു സുഹൃത്ത് ഇതിൻ്റെ കണക്കെടുത്ത് കാണിച്ചതാണ്. നോവലിൻ്റെ കലയിൽ ,ഈ മലയാള സാഹിത്യത്തിൽ, എന്റെ നോവലുകൾ മഹത്തായ സംഭാവനയാണെന്ന് എത്രയോ പേർ പറഞ്ഞു! രൂപത്തിലും ഉള്ളടക്കത്തിലും ഇത്രയും പൊളിച്ചെഴുത്ത് സാധ്യമാക്കിയ വേറെ ഒരു കൃതി ചൂണ്ടിക്കാണിക്കാൻ മലയാളസാഹിത്യത്തിലില്ല. അത്ര നൂതനമാണ് എൻ്റെ രചനകൾ . അതുകൊണ്ട് ഈ കൃതികൾക്കെതിരെ ഗൂഢാലോചന ഉണ്ടാവും.

ചോദ്യം :എഴുതി തുടങ്ങിയിട്ട് അമ്പത് വർഷത്തോട് അടുക്കുകയാണല്ലോ.  താങ്കൾ ഇതിനെ സ്വന്തം പശ്ചാത്തലത്തിൽ എങ്ങനെ കാണുന്നു ?

എം.കെ.ഹരികുമാർ : മുപ്പത്തിയെട്ട്  പുസ്തകങ്ങളെഴുതി. സമാഹരിക്കാൻ എത്രയോ ലേഖനങ്ങളുണ്ട്. നമ്മൾ എഴുതി തുടങ്ങുമ്പോൾ സാഹസികരാവണം. മതിലുകൾ തകർക്കാനുള്ള ചിന്തയാണ് പ്രധാനം .ചിന്തയ്ക്ക് ക്ഷീണം ബാധിച്ചാൽ പിന്നീട് എഴുതുന്നത് വ്യർത്ഥമാണ്. തുടക്കത്തിൽ നമ്മെ എല്ലാവരും കൗതുകത്തോടെയാണ് കാണുന്നത്. എന്നാൽ 'ആത്മായനങ്ങളുടെ ഖസാക്ക് ' പോലുള്ള കൃതികൾ എഴുതുമ്പോൾ പലരും അകലും. കാരണം, ഒരു ഗദ്യകലാകാരനെ ഉൾക്കൊള്ളാനുള്ള സർഗബലം മിക്കവർക്കുമില്ല. ഇവിടെ സ്വന്തമായി ഒരു ആസ്വാദനം ,വിധിതീർപ്പ് സാധ്യമാകുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. വല്ലവരും പറയുന്നത് കേട്ട് സാഹിത്യം വായിക്കുന്നവരാണ് ഭൂരിപക്ഷവും .നമ്മൾ ശക്തമായി എഴുതുമ്പോൾ ,ആ യാത്രയിൽ മതിലുകൾ ഇടിഞ്ഞു വീഴും .അപ്പോൾ നമ്മെ സ്നേഹിക്കുന്നവർ കുറയും.യാഥാസ്ഥിതിക എഴുത്തുകാർ നിശ്ശബ്ദമായി നമ്മെ നശിപ്പിക്കാൻ നോക്കും. അവർ ഭീരുത്വത്തിൻ്റെ ഫലമായ കുശുമ്പിലേക്ക് കടക്കും. നമ്മുടെ ഒരു കൃതിയെങ്കിലും, വല്ലപ്പോഴും പ്രകാശിതമാകുമ്പോൾ പോലും അവർ അസ്വസ്ഥരാകും. അവരുടെ ഭീരുത്വം പരിധിയില്ലാതെ വളരും. ഞാൻ ഗദ്യത്തിൻ്റെ കലയിൽ പരീക്ഷണം നടത്തുന്നത് ചിലരെ വിറളി പിടിപ്പിച്ചേക്കാം.'ആനന്ദത്തിന്റെ എഞ്ചിനീയറിങ്ങ്,''വാക്കുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ' തുടങ്ങിയ തലവാചകങ്ങൾ കൊണ്ട് ഞാൻ ഭീരുക്കളെ ഒന്നുകൂടെ അസ്വസ്ഥരാക്കും .

ചോദ്യം: മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ആദ്യമായി എഴുതിയത് താങ്കളാണല്ലോ ?

എം.കെ.ഹരികുമാർ: ഞാൽ 2012 ൽ  'ഉത്തര -ഉത്തരാധുനികത' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ അതിനു മുന്നേ തന്നെ 'അക്ഷരജാലക'ത്തിലൂടെ ഉത്തരാധുനികതയുടെ മരണത്തെ  ചൂണ്ടിക്കാണിച്ചിരുന്നു. 

ചോദ്യം: ഉത്തരാധുനികത മരിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞല്ലോ ?എന്നിട്ടും  ചില യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച് ദിവസങ്ങൾ നീളുന്ന സെമിനാറുകൾ നടത്തുകയാണ് .

എം.കെ.ഹരികുമാർ:നമ്മുടെ അക്കാദമിക് രംഗം വല്ലാതെ വരണ്ടു പോയിരിക്കുകയാണ്. നല്ല ഗദ്യമെഴുതുന്ന ഒരാൾ പോലും ഇപ്പോൾ കലാശാലകളിലില്ല.ഗദ്യത്തെ കലാരൂപം എന്ന നിലയിൽ അറിയുന്നവർ ആ മേഖലയിലില്ല .അവർ ഗവേഷണം ചെയ്യുന്ന ഉത്തരാധുനിക വിഷയങ്ങളിൽ തന്നെ കുരുങ്ങിക്കിടക്കുകയാണ്. അവർക്ക് ദേശകാലപഠനങ്ങളല്ലാതെ വേറെ ഒന്നും ചെയ്യാനില്ല .
 


കെ.ജി.മഹേന്ദ്രകുമാർ 
 
 
 
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ 
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ 
പ്രസാധകർ: ബോധി ബുക്സ് 

Contact: 9061108334, 9447304886 (whatsaap